കൗണ്ടറില്‍ തിരക്ക് കൂടുതല്‍, ഓണ്‍ലൈനില്‍ അധിക തുകയും; ട്രെയിന്‍ യാത്ര ദുരിതം

കൗണ്ടറില്‍ തിരക്ക് കൂടുതല്‍, ഓണ്‍ലൈനില്‍ അധിക തുകയും; ട്രെയിന്‍ യാത്ര ദുരിതം

കണ്ണൂര്‍: കോവിഡിനിടയിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സമ്മാനിച്ച്‌ റെയില്‍വേ. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ട്രെയിനുകളില്‍ പലതും പുനരാരംഭിക്കാത്ത റെയില്‍വേ, യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ മാത്രമാണ് നല്‍കുന്നത്. ടിക്കറ്റ് ഓണ്‍ലൈനായും റിസര്‍വേഷന്‍ കൗണ്ടറുകള്‍ മുഖേനയുമാണ് നല്‍കുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടു റിസര്‍വേഷന്‍ കൗണ്ടറുകളാണുള്ളത്. ടിക്കറ്റെടുക്കാനായി യാത്രക്കാരുടെ തിരക്കൊഴിഞ്ഞ സമയം ഇല്ലെന്നുതന്നെ പറയാം. സാമൂഹിക അകലംപോലും പാലിക്കാതെയാവും പലപ്പോഴും യാത്രക്കാരുടെ വരി.

കൗണ്ടറിലെ തിരക്കൊഴിവാക്കാന്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാമെന്ന് കരുതിയാല്‍ ടിക്കറ്റിന് പുറമെ തുക അധികം നല്‍കണം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ്‌ ടൂറിസം കോര്‍പറേഷന്‍ വഴി ടിക്കറ്റെടുക്കുേമ്ബാള്‍ സിറ്റിങ് 20 രൂപ, സ്ലീപ്പര്‍ 30, എ.സി 50 എന്നിങ്ങനെയാണ് അധിക ചാര്‍ജ്. സ്വകാര്യ ഏജന്‍സികള്‍ വഴിയാണെങ്കില്‍ കമീഷന്‍ അടക്കം തുക ഇനിയും കൂടും.

ഓണ്‍ലൈനായി ഒരാള്‍ക്ക് ഒരുമാസം ആറ് ടിക്കറ്റ് മാത്രമേ റിസര്‍വ് ചെയ്യാനാകൂവെന്ന നിബന്ധനയും ബുദ്ധിമുട്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളുമടക്കമുള്ള സ്ഥിരം യാത്രക്കാര്‍ക്ക് ഒരു മാസം 20 മുതല്‍ 30 ദിവസം വരെ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി വരും. ഐ.ആര്‍.സി.ടി.സി വഴി ടിക്കറ്റെടുക്കുേമ്ബാള്‍ ആധാര്‍ ലിങ്ക് ചെയ്താല്‍ പരമാവധി ആധാര്‍ ലിങ്ക് 12 ടിക്കറ്റുകള്‍ വരെയെടുക്കാം. ബാക്കി ദിവസങ്ങളില്‍ കൗണ്ടറില്‍ വരിനില്‍ക്കുകയല്ലാതെ രക്ഷയില്ല. റെയില്‍വേയുടെ ഈ തീരുമാനം ഇരുട്ടടിയാണെന്ന് യാത്രക്കാര്‍ പറയുന്നു.

 നേരത്തെ നിയന്ത്രണമില്ലാതെ ഐ.ആര്‍.സി.ടി.സി വഴി ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇടനിലക്കാര്‍ ടിക്കറ്റ് മറിച്ചുവില്‍ക്കുന്നുവെന്ന കാരണത്താലാണ് ഈ സൗകര്യം നിര്‍ത്തിയത്. ഓണ്‍ലൈന്‍ ടിക്കറ്റിനുള്ള നിയന്ത്രണം എടുത്തുകളഞ്ഞാല്‍ കുറഞ്ഞ ദൂരപരിധിയില്‍ യാത്രചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് സൗകര്യത്തോടെ ലക്ഷ്യസ്ഥാനത്തെത്താനാവും. കൗണ്ടറില്‍ തിരക്ക് കൂടുേമ്ബാള്‍ ജീവനക്കാര്‍ യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതിയുമുണ്ട്.