കെ സുരേന്ദ്രന്റെ മകളെ അപമാനിച്ച കേസ്സിൽ പ്രവാസിയായ യുവാവിനെ ഖത്തർ പോലീസ് കസ്റ്റഡിയിലെടുത്തു-അജിതാ ജയ്ഷോർ
BJP നേതാവ് കെ സുരേന്ദ്രന്റെ മകളെ അപമാനിച്ച പ്രവാസി അജ്നാസിനെ ഖത്തർ പോലീസ് കസ്റ്റഡിയിലെടുത്തു സുരേന്ദ്രന്റെ കുടുംബ ഫോട്ടോയ്ക്ക് താഴെ അശ്ളീല കമന്റ് ഇട്ട പ്രവാസിയായ പേരാമ്പ്ര സ്വദേശി അജ്നാസിനെ ഖത്തർ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഖത്തറിലെ റേഡിയോ ന്യൂസിലാണ് ഇത് സംബന്ധിച്ചു വാർത്ത വന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ ബിജെപി അനുഭാവികൾ ആഹ്ലാദത്തിലാണ്. അതേസമയം കെ. സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത് അധിക്ഷേപിച്ച സംഭവത്തില്‍ കേരള പോലീസ് കേസെടുത്തു.ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയിലാണ് അജ്നാസിനെതിരെ പോലീസ് കേസെടുത്തത്.സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.ബാലിക ദിനത്തില്‍ എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രന് മകളുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ഇതിന് താഴെയാണ് അജിനാസ് എന്നയാള്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റിട്ടത്. സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിനും പോലീസ് കേസെടുക്കാന്‍ വൈകുന്നതിനുമെതിരേ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പേരാമ്പ്രക്കടുത്ത് പെരുഞ്ചീരിക്കടവിലെ അജ്നാസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രകടനം നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. മകന് ആരെയെങ്കിലും മോശമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നെന്ന് അദേഹം പറഞ്ഞു. ഇത് കൂടാതെ ഖത്തറിലെ ഇന്ത്യൻ എംബസിയിലും ബിജെപി പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
വീട്ടില്‍ പ്രതിഷേധം തുടര്‍ന്നതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് അജ്നാസിന്റെ പിതാവ് രംഗത്തെത്തി.
Comments (0)