ഒന്നാം പ്രതി സർക്കാർ; കെ സുരേന്ദ്രൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച രാജന്റെയും, ഭാര്യ അമ്പിളിയുടെയും മരണത്തിൽ ഒന്നാംപ്രതി സർക്കാർ ആണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പോലീസിനെ ഉപയോഗിച്ച് രണ്ടു കുട്ടികൾക്കും മാതാപിതാക്കളെ ഇല്ലാതാക്കിയ സർക്കാർ ഇപ്പോൾ അവരുടെ സംരക്ഷണം ഏറ്റെടുക്കണം എന്ന് പറയുന്നത് പരിഹാസ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ഒരേസമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരക്കൊപ്പം നിൽകുകയുമാണ്. ഹൈക്കോടതിയിൽ നിന്ന് മണിക്കൂറുകൾക്കകം സ്റ്റേ ഓർഡർ വരുമെന്ന് അറിഞ്ഞാണ് പോലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാൻ ശ്രമിച്ചത്. ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റങ്ങളും പി വി അൻവറിന്റെ അനധികൃത തടയണകളും എം. എം മണിയുടെ സഹോദരന്റെ മൂന്നാറിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനാവാത്തവരാണ് 3 സെന്റ് സ്ഥലത്ത് കൂരവെച്ച പാവങ്ങളുടെ കുടുംബം ഇല്ലാതാക്കിയത്. ഭരണകൂട ഭീകരതയ്ക്ക് ഇരയായ കുട്ടികളെ സംരക്ഷിക്കാൻ ബി.ജെ.പി പ്രവർത്തകർ ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments (0)