ഇൻ്റലിജൻസ് സംവിധാനം പാളുന്നു, ആലുവ തീവ്രവാദികളുടെ കൈകളിലേക്കോ?

  ഇൻ്റലിജൻസ് സംവിധാനം പാളുന്നു, ആലുവ തീവ്രവാദികളുടെ കൈകളിലേക്കോ?

കൊച്ചി, അന്താരാഷ്ട്ര വിമാനത്താവളമുൾപ്പെടുന്ന ആലുവ റൂറൽ പോലീസിൻ്റെ പരിധിയിൽ, രാജ്യ വിരുദ്ധ, വിധ്വംസക ശക്തികളുടെ ശക്തമായ പ്രവർത്തനങ്ങൾക്ക് മുമ്പിൽ ജില്ലാ പോലീസ് അമ്പേ പരാജയപ്പെടുന്നു. കുറച്ച് നാളുകളായ് കേന്ദ്ര ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ വകവക്കാതെയും, അവർ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായും സത്യസന്ധമായും നൽകാതെയും, വെറും പെറ്റിക്കേസുകൾ മാത്രം പിടിച്ച കണക്കുകൾ കുറച്ച് മാധ്യമ പ്രവർത്തകരുടെ വാട്ട്സ്പ്പു ഗ്രൂപ്പുകളിൽ കൂടി പ്രചരിപ്പിച്ച് കയ്യടി നേടുന്ന പണിയല്ലാതെ ഒന്നും നടക്കാത്തതിനാൽ കേന്ദ്ര ഏജൻസികൾ തന്നെ ജില്ലാ പോലിസ് മേധാവിയെ അറിയിക്കാതെ നേരിട്ട് തന്നെ കൈകാര്യം ചെയ്യാൻ തയ്യാറായിരിക്കുന്നതിൻ്റെ അവസാന ഉദാഹരണമാണ് ഭാരതത്തിൻ്റെ ശത്രുരാജ്യങ്ങളുമായി ട്രാൻസ്മിഷൻ കേന്ദ്രങ്ങൾ NIA കണ്ടെത്തിയതും, കീഴുദ്യോഗസ്ഥരായ സേനാംഗങ്ങളെ, പെറ്റികേസുകളുടെ ലോകത്തെക്കു തള്ളിവിട്ട് അവരെ മാനസികമായി തളളിവിടുന്നതും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിൻ്റെ കാരണമാണ്, SB, SSB, ഉൾപ്പെട്ടെ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ വളരെ കുറവായിട്ട് പോലും ഉള്ളവരെ മറ്റു ജോലിക്ക് നിയോഗിക്കുന്നതുമൂലം അവർക്കും കൃത്യമായി പ്രവർത്തിക്കാൻ വേണ്ടത്ര സമയം കിട്ടുന്നില്ല, കുറച്ച് നാളുകൾക് മുൻപ് SP യുടെ വയർലസ്, സന്ദേശം ചോർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത് പോലും അതിൻ്റെ ഉറവിടം കണ്ട് പിടിക്കാൻ പോലും മേധാവിക്ക് സാധിച്ചില്ല, പെരുമ്പാവൂർ നെടുമ്പാശ്ശേരി മുതലായ സ്ഥലങ്ങളിൽ റോഹ്യ ങ്കൻ, തിവ്രവാദികളും ബംഗ്ലാദേശി ക ളും അന്യസംസ്ഥാന തൊഴിലാളികളുടെ വേഷത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ വ്യാപകമായി നടത്തി കൊണ്ടിരിക്കുമ്പോഴും അവരെപ്പോലുള്ളവർക്ക് നേരം പോക്കിന് ക്യാരം ബോർഡും, റ്റി.വി.യും, സുഖമായി ഉറങ്ങാൻ പുതപ്പും കൊടുക്കുന്ന വാർത്ത കുറച്ച് പേരുടെ കയ്യടി വാങ്ങിയെങ്കിലും സമാധാന പ്രിയരായ നാട്ടുകാരുടെ നെഞ്ചിൽ തീയായിരുന്നു., ജില്ലയിലുള്ള പല സാധാരണ പോലീസ്ഉദ്യേഗസ്ഥർക്കും അവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ട്രാൻസ്ഫറുകൾ അനുവദിക്കാത്തതും, നിർബന്ധിതമായി പെറ്റികേസുകളുടെ ടാർജറ്റ് തികക്കാൻ സമ്മർദ്ദത്തിലാകുന്നതും ക്രമസമാധാന രംഗത്തും ഇൻ്റലിജൻസ് രംഗത്തും പോലീസിംഗ്, സാധ്യമാകാത്തതും, കേന്ദ്ര ഏജൻസികളുടെ സാന്നിദ്ധ്യം വ്യാപകമാകാൻ കാരണവും ജില്ലാ പോലീസിംഗിൻ്റെ പരാജയവും

                           - രവീന്ദ്രൻ കവർസ്റ്റോറി