ജൂലൈ മാസത്തെ പകുതി ശമ്പളം കൊണ്ട് തൃപ്തിപ്പെടുാവന്‍ കഴിയുമേ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്

ജൂലൈ മാസത്തെ പകുതി ശമ്പളം കൊണ്ട് തൃപ്തിപ്പെടുാവന്‍ കഴിയുമേ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്

തിരുവനന്തപുരം : സര്‍ക്കാര്‍ അനുവദിച്ച 50 കോടി വേഗത്തില്‍ ലഭിച്ചാല്‍ തിങ്കളാ ഴ്ച മുതല്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം തുടങ്ങും.ജൂലൈ മാസത്തെ പ കുതി ശമ്പളം നല്‍കാനാണ് ആലോചന.അതേ സമയം കൂലിക്ക് പകരമായി നല്‍കു ന്ന കൂപ്പണ്‍ വാങ്ങില്ലെന്ന് യൂണിയനുകള്‍ അറിയിച്ചു.ജീവിക്കാന്‍ കൂപ്പണ്‍ പോരെ ന്നും,തൊഴിലാളികള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത നിലപാട് കോടതിയുടേതെ ന്നും സിഐടിയു വ്യകത്മാക്കി.ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളത്തിന് മാത്രം 160 കോടി രൂപ വേണം. ഇതിന് പുറമെയാണ് ഓണം ബോണസും അഡ്വാന്‍സും കൊടു ക്കേണ്ടത്.സര്‍ക്കാര്‍ അനുവദിച്ച തുകകൊണ്ട് നേരത്തെ എടുത്ത ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ത്ത് വീണ്ടും 50 കോടി ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം ന ല്‍കാന്‍ ഉദ്ദേശിക്കുന്നത്.ഓണം ബോണസിന് പണമില്ല. ജീവനക്കാരുടെ ഓണം അ ഡ്വാന്‍സിനായി 75 കോടി രൂപയുടെ മറ്റൊരു ഓവര്‍ ഡ്രാഫ്റ്റ് അപേക്ഷ എസ് ബി ഐയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.മൂന്നിലൊന്നു ശമ്പളവും,കൂപ്പണുമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ സി.ഐ.റ്റി.യു രംഗത്തെത്തി വരുമാനം സം ബന്ധിച്ച മാനേജ്‌മെന്റ് കണക്കുകളില്‍ വിശ്വാസം ഇല്ലെന്നും,മുഖ്യമന്ത്രിയുടെ സാ ന്നിധ്യത്തിലുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ശ്കതമായ സമരം തുടങ്ങു മെന്നും സി.ഐ.ടി.യു മന്ത്രി തല ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ തന്നെ സി.ഐ.റ്റി.യു നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.തിങ്കളാഴ്ചയാണ് യൂ ണിയനുകളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച.12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയിലും, ട്രാന്‍സ്ഫര്‍ പ്രൊട്ടക്ഷനിലും മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം അനുസരിച്ചാകും കെ.എസ്.ആര്‍.ടി.സിയുടെയും ജീവനക്കാരുടെയും ഭാവി.