ഡൽഹി പോലീസിൻ്റെ ലോഗോ, ഉപയോഗിച്ച് വ്യാജ മനുഷ്യാവകാശ പ്രവർത്തകർ, ലയൺസ് ക്ലബ്ബിനെയും കബളിപ്പിക്കുന്നു.

ഡൽഹി പോലീസിൻ്റെ ലോഗോ, ഉപയോഗിച്ച് വ്യാജ മനുഷ്യാവകാശ പ്രവർത്തകർ, ലയൺസ് ക്ലബ്ബിനെയും കബളിപ്പിക്കുന്നു.
ഡൽഹി പോലീസിൻ്റെ ലോഗോ, ഉപയോഗിച്ച് വ്യാജ മനുഷ്യാവകാശ പ്രവർത്തകർ, ലയൺസ് ക്ലബ്ബിനെയും കബളിപ്പിക്കുന്നു.

ഡൽഹി: ഡൽഹി പോലീസിൻ്റെ ഔദ്യോഗിക മുദ്രയിൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി, കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ്റെ കാര്യാലയത്തിൻ്റെ മേൽവിലാസവും വച്ചു കൊണ്ട് ദമ്പതിമാർ നടത്തുന്ന കുടുംബ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മറവിൽ സമാന്തര കോടതികളും പോലീസു് സ്റ്റേഷനും മനുഷ്യാവകാശ കമ്മീഷനും ചമഞ്ഞ് കേരളത്തിലും വ്യാപകമായി തട്ടിപ്പ് നടത്തിയിട്ടും ഇതൊന്നും അറിയാതെയും നടപടിയെടുക്കാതെയും കേരള പോലീസ് കണ്ണടക്കുന്നു.തിരുവല്ല പുല്ലാടു് കോഴിക്കച്ചവടവും ചില തരികിട തട്ടിപ്പും നടത്തി നാട് വിട്ട് ഡൽഹിയിൽ ചെന്ന് മനുഷ്യാവകാശ കച്ചവടം നടത്തുന്നത് ഷാജിയും കുടുംബവുമാണ്, കൂടാതെ ഒരു നോർത്ത് ഇന്ത്യൻ അഭിഭാഷകനാണെന്നു പറയുന്ന ആളെ മനുഷ്യാവകാശ സംഘടനയുടെ സെക്രട്ടറിയാക്കി മാറ്റി ഒരു കടലാസ് പാർട്ടിയുടെ സെക്രട്ടറി സ്ഥാനം നേടുകയും അതുവച്ചു ജനങ്ങളെ പേടിപ്പിക്കുകയും ചെയ്യുന്നു കേരളത്തിൽ പ്രദേശികമായുള്ള ലയൺസ് ക്ലബ്ബിൻ്റെ ചുമതല വഹിക്കുന്ന തിരുവനന്തപുരം സ്വദേശി മജു കുമാറും, തൊഴിലുറപ്പും ചാരിറ്റി പിരിവും നടത്തി സാമൂഹ്യ പ്രവർത്തനമെന്ന പേരിൽ നടക്കുന്ന ഗീത എന്ന യുവതിയാകട്ടെ ഈ സംഘടനയുടെ നാഷണൽ സെക്രട്ടറി എന്നവകാശപ്പെടുന്നത്,, ഗീതയും സുഹൃത്ത് അനസും ചേർന്ന് ഈ സംഘടനയുടെ പേരിൽ അനാഥാലയങ്ങൾക്ക് നൽകാനെന്ന പേരിൽ പിരിച്ചു നാലു കാശുസമ്പാദിക്കലാണ് മനുഷ്യാവകാശ പ്രവർത്തനത്തിൻ്റെ പേരിൽ നടത്തുന്നത്, മറ്റൊരു സംസ്ഥാന ജോയിൻ ഡയറക്ടറും വനിതാ വിഭാഗം പ്രസിഡന്റ്റുമെന്ന് അവകാശപ്പെടുന്ന സ്ത്രീരത്നം വിദേശത്ത് ബിസിനസ്‌ ആണ്, ലോകം അറിയപ്പെടുന്ന പാർട്ടി കുടുംബമാണ്, 20 വർഷമായി സൈക്കോളജിസ്റ്റ്, അഭിഭാഷകയാണ്, കൗൺസിലിങ് കൊടുക്കുന്ന ആളാണ്‌ എന്നിങ്ങനെ മാറ്റിമാറ്റി പറഞ്ഞു നടക്കുന്നവയരാണ് ഇതിൽ ഏതാണ് അവരെന്നു അവർക്കുപോലും നിശ്ചയമില്ല, മനുഷ്യാവകാശ പ്രവർത്തനവും ചാരിറ്റി പ്രവർത്തനവും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിച്ചാൽ രണ്ടിൻ്റെ പേരിലും ജനങ്ങളെ കബളിപ്പിച്ച് സമ്പാദിക്കാം എന്നു മാത്രം, ഇതിന്റെ നാഷണൽ ഭാരവാഹി എന്നവകാശപ്പെടുന്ന വ്യക്തികൾ താമസിക്കുന്ന ഗ്രാമ പഞ്ചായത്തുകളിൽ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തംഗത്തെ പോലും വിരട്ടി, തങ്ങളുടെ സംഘടനക്ക് പോലീസിനെ വരെ ചോദ്യം ചെയ്യാനുള്ള അധികാരം ഉണ്ടെന്ന് പറഞ്ഞ് പലരെയും ഭീഷണിപ്പെടുത്താറുണ്ടെന്ന് അന്നാട്ടുകാർ തന്നെ പറയുന്നു., ഈ സംഘടനയിൽ, സെക്രട്ടറി തലത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് സ്ത്രീകൾ സംഘടനയുടെ കള്ളത്തരങ്ങൾ ബോധ്യപ്പെട്ട്, ഇതിൽ നിന്ന് പുറത്ത് പോയതിനാൽ അവരെ അപകീർത്തിപ്പെടുത്തി അപമാനിക്കുന്നത് ഇവരുടെ പ്രവർത്തനത്തിൻ്റെ മറ്റൊരു രീതിയായ് കാണുന്നു, കേരളത്തിൽ ഇവരുടെ ഓഫീസ് എവിടാണെന്ന് ചോദിച്ചാൽ, അവർക്ക് പോലും അറിയില്ല എന്നാണ് വസ്തുത, എങ്കിലും ഈ സംഘടനയിൽ ഓരോ പോസ്റ്റിനും ലക്ഷങ്ങൾ വാങ്ങിയാണ് നിയമനവും ഐഡി കാർഡും നൽകുന്നത്, നാട്ടിൽ തട്ടിപ്പും വെട്ടിപ്പും നടത്തുന്നത് പിടിക്കപ്പെടുമോ എന്ന ഭയത്തിൽ ജീവിക്കുമ്പോൾ ഭാര്യക്ക് ഡൽഹിയിൽ ജോലികിട്ടി അവരുടെ കൂടെ അങ്കണവാടിയിൽ കഞ്ഞിവയ്ക്കാൻ ഒരു ജോലി തരപ്പെടുത്തി ഭർത്താവും അങ്ങോട്ട്‌ പോയി, ട്രെയിൻ യാത്രയിൽ പരിചയപ്പെട്ടവരുടെ ആശയം ഇവർ ആസൂത്രിത തട്ടിപ്പിന് ഉപയോഗിച്ചുവരുന്നു കൊച്ചി പോലീസ് കമ്മീഷണർ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ സമാന്തര മനുഷ്യാവകാശ കമ്മിഷൻ ഓഫീസ് നടത്തുന്ന ഒരു യുവതിയും ,ഒരു ബി.ജെ.പി നേതാവും, ആണ് കേരളത്തിൽ ഈ തട്ടിപ്പുകൾക്ക് കമ്മീഷൻ വാങ്ങി ഇവർക്ക് കൂട്ട് നിൽകുന്നത്, ഇവർക്കാകട്ടെ മറ്റൊരു മനുഷ്യാവകാശ കമ്പനിയും, സ്വന്തമായുണ്ട്,ഡൽഹിയിൽ കുടുംബട്രസ്റ്റായിട്ടാണ് ഷാജിയുടെയും ഭാര്യയുടെയും പേരിലുള്ള ട്രസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്, ഇതാണ് ദേശീയ മനുഷ്യാവകാശ സംഘടന എന്ന പേരിൽ നടത്തി കൊണ്ടിരിക്കുന്നത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഈ കുടുംബട്രസ്റ്റിൻ്റെ ആസ്ഥാന ഓഫീസ് അഡ്രസ്, കേന്ദ്ര സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണൽ ഹ്യുമൻ റൈറ്റ്സിൻ്റെ ഓഫീസ് പ്രവർത്തിക്കുന്ന മാനവ അധികാർ കാര്യാലയമെന്നും നൽകി , ഈ സംഘടനക്ക് കൃത്യമായ ഒരു ഓഫീസ് പോലുമില്ല, ആളുകൾക്ക് ഉയർന്ന പദവിയും, വാഹനത്തിൽ വക്കാൻ സ്റ്റിക്കറും, പോലിസിനെ ചോദ്യം ചെയ്യാനുള്ള അധികാരവും, ഏതു പ്രശ്നങ്ങളിലും ഇടപ്പെട്ടു് തർക്ക പരിഹാര കോടതി നടത്താൻ ജഡ്ജിയുടെ അധികാരവും ഉണ്ടെന്ന് വാഗ്ദാനം ചെയ്ത് നല്ലൊരു തുക വാങ്ങിയാണ് നാട്ടിലെ ചില പ്രാഞ്ചിയേട്ടൻ മാരായ മണ്ടൻമാരെയും, നാലക്ഷരം കൂട്ടി എഴുതാനും വായിക്കാനും അറിയാത്തവരെയും ചെയർമാനും ഡയറക്ടറുമൊക്കെ ആക്കിയിരിക്കുന്നത്, വിശ്വാസ്യതക്കു വേണ്ടി വൈദികരെ പോലെയുള്ള ചിലരെ ഭാരവാഹികളായി കാണിക്കുന്നുമുണ്ട് ഇവർ ലയൺസ് ക്ലബ്ബ് നടത്തുന്ന സേവനങ്ങൾ ഇവരുടെതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചില ഓൺലൈൻ ചാനലുകളെ കൊണ്ട് വാർത്തയും കൊടുത്ത് ഇവർ പ്രശസ്തി നേടുന്നുണ്ട്, ഈ ചാനലിലും ഇതുപോലെ ഉള്ള മറ്റൊരു ചാനലിലും ഇതേ ഷാജിക്കും സംഘടനയ്ക്കും എതിരായി മുൻ സംസ്ഥാന സെക്രട്ടറി, മുൻ ജില്ലാ ഭാരവാഹി എന്നിവർ ചേർന്നും അല്ലാതെയും ആയി വാർത്തകൾ നൽകിയിട്ടുണ്ട് അതിൽ ഷാജിയുടെ തട്ടിപ്പിനെക്കുറിച്ച് അവർ ആധികാരികമായി എന്നരീതിയിൽ ഏകദേശം 10 മിനിറ്റ് സംസാരിച്ചിട്ടുണ്ട്, ഇയാൾക്കെതിരെ പലസ്ഥലങ്ങളിലും പരാതി നൽകിയതായും കൂടുതൽ തെളിവുകൾ കൈവശം ഉണ്ടെന്നും പറയുന്നുണ്ട്, അതനുസരിച്ചു ഈ ചാനലുകളെ ഇവർ സ്വാധീനിച്ചിരിക്കാൻ ആണ് സാധ്യത,കൂടാതെ ഇവർ ഒരു വാർത്താ യുട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് അതിൽ ഇടുന്നതാവട്ടെ മറ്റുള്ള ചാനൽ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വാർത്ത അവരുടെ ലോഗോയ്ക്ക് മുകളിൽ ഇവരുടെ എഡിറ്റ്‌ ചെയ്തു ചേർത്തുകൊണ്ടും, കുടുംബട്രസ്റ്റ് ആയി പ്രവർത്തിക്കാൻ ഡൽഹിയിൽ മാത്രമേ ഇവരുടെ പ്രവർത്തനമേഖലാനുമതി ഉള്ളു എങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്ന പേരിൽ കേരളത്തിലും ഇവർ തട്ടിപ്പ് നടത്തുന്നു.ഇതിനായ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇവരുടെ വെബ്ബ്സൈറ്റിൽ നിറയെ നുണകളാണ് ചേർത്ത് വച്ചിരിക്കുന്നത്,കൊച്ചിയിൽ ഇതുപോലൊരു കടലാസു സംഘടന വനിതാ നേതാവിൻ്റെ ഒത്താശയും ഷാജിക്കും കൂട്ടർക്കുമുണ്ടു്, അവരാവട്ടെ ആളുകളെ ഭീഷണിപ്പെടുത്തിയും പ്രലോഭപ്പിച്ചും ചുരുങ്ങിയ കാലത്തിനുള്ളിൽ കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക് എന്നപോലെ തട്ടിപ്പ് നടത്തി വളർന്നു ആഡംബര കാറും ബംഗ്ലാവും സ്വർണവും നിക്ഷേപങ്ങളും ആജ്ഞാനുവർത്തിക്കകായ പോലീസ് ഉദ്യോഗസ്ഥയുടെ കൂട്ടും ആയി സസുഖം വാഴുന്നു,, ഇവരുടെ തട്ടിപ്പുകളും വെട്ടിപ്പുകളും കവർ സ്റ്റോറി, ന്യൂസ് പുറത്ത് കൊണ്ട് വരുന്നതിൻ്റെ ഭാഗമായി കൂടുതൽ വിവരങ്ങൾ തുടർ വാർത്തകൾക്കായ് വായനക്കാർ കാത്തിരിക്കുക