ഹെൽത്ത് വിഭാഗത്തെ വിരട്ടി നിർത്തി ഹോട്ടൽ നടത്തിപ്പുകാർ, കാക്കനാട്, ഉദ്യോഗസ്ഥർ ഭയപ്പെട്ട് പിൻമാറുന്നു

ഹെൽത്ത് വിഭാഗത്തെ വിരട്ടി നിർത്തി ഹോട്ടൽ നടത്തിപ്പുകാർ, കാക്കനാട്, ഉദ്യോഗസ്ഥർ ഭയപ്പെട്ട് പിൻമാറുന്നു
ഹെൽത്ത് വിഭാഗത്തെ വിരട്ടി നിർത്തി ഹോട്ടൽ നടത്തിപ്പുകാർ, കാക്കനാട്, ഉദ്യോഗസ്ഥർ ഭയപ്പെട്ട് പിൻമാറുന്നു
കൊച്ചി: എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ മൂക്കിന് താഴെ അടിക്കടി ഭക്ഷ്യവിഷബാധ വ്യാപകമായതും ഒരു യുവാവിൻ്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്നും നിദ്രയിലായിരുന്ന ഹെൽത്ത് വിഭാഗം ഉണർന്ന് പണിയെടുക്കാൻ ആരംഭിച്ചപ്പോൾ അവർക്കെതിരെ കള്ളക്കേസും ഗുണ്ടാ മാഫിയകളുടെ വിരട്ടലും കൂടി ആരംഭിച്ചതോടെ അവർ സ്വന്തം ജീവനും അഭിമാനവും ഭയന്ന് പിൻമാറി ഓടുന്നു. കാക്കനാട് മേഖലയിൽ കൂണുപോലെ ദൈനം ദിനം മുളച്ച് വരുന്ന ഭക്ഷണശാലകളിൽ കൃത്യമായ ചട്ടങ്ങളും നിയമങ്ങളും നോക്കുകുത്തികളായ് നിർത്തിയിരുന്നതും ഈ ഉദ്യോഗസ്ഥരും ഭരണകക്ഷി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരുടെ പിൻതുണയോടെ ആയിരുന്നു, എന്നാൽ അവിടെ നടന്ന ദാരുണമായ ഭക്ഷ്യവിഷബാധയിൽ ഒരു യുവാവ് മരണപ്പെട്ട് നാളിതുവരെയായ് ഉത്തരവാദപ്പെട്ട വരെ അറസ്റ്റ് ചെയ്യാൻ പോലും പോലിസ് തയ്യാറായിട്ടില്ല, കൂടാതെ പതിവ് സംഭവങ്ങളിലൊന്ന് മോട്ടോർ ഗതാഗത വകുപ്പിൻ്റെ ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥനും മകനും ഭക്ഷ്യവിഷബാധയേറ്റതും സർക്കാർ ഗൗരവകരമായി കണ്ടപ്പോൾ ക്രമസമാധാന പരിധിക്കപ്പുറം ഇക്കാര്യങ്ങളിൽ നിയമപരമായ നടപടി അടിസ്ഥാന തലത്തിൽ സ്വീകരിക്കേണ്ടത് ഹെൽത്ത് വിഭാഗമായതിനാൽ ഹെൽത്ത് വിഭാഗത്തോട് ജോലി പുനരാരംഭിക്കാനും ചട്ടങ്ങളും നിയമങ്ങളും പാലിക്കപ്പെട്ടില്ലെങ്കിൽ നിങ്ങൾക്കെതിരെയും നടപടി എടുക്കുമെന്ന പോലിസിൻ്റെ നിർദ്ദേശത്തെ ഭയന്ന് പണിയെടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീകളെ കൊണ്ട് പരാതികൾ നൽകിയും ഗുണ്ടകളെ കൊണ്ട് വിരട്ടലുകളും ആയപ്പോൾ വീണ്ടും ഇവർ ' മാളത്തിലൊളിച്ചു, ജില്ലാ ആസ്ഥാനത്ത് ജില്ലാ ഭരണ തലവൻ്റെ മൂക്കിന് താഴെ നടക്കുന്ന ഇക്കാര്യങ്ങളൊന്നും മുഖവിലക്കെടുക്കാതെ കാക്കനാടിനെ ഒരു ഭക്ഷ്യ വിഷബാധ ദുരന്തമേഖലയാകാൻ കാത്തിരിക്കയാണ് അധികാരികൾ, ഭക്ഷ്യവിഷബാധയേൽക്കാൻ പൊതുജനവും.