എറണാകുളം ടൗണിൽ വൻ കഞ്ചാവ് വേട്ട.
കൊച്ചി:എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ സമീപമുള്ള ടാക്സി സ്റ്റാൻഡിൽ നിന്ന് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വില്പനയ്ക്ക് എത്തിച്ച 36 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ നാലുപേർ പിടിയിൽ എറണാകുളംഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി എം മജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എറണാകുളം സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദും പാർട്ടി നടത്തിയ പരിശോധനയിൽ ബംഗാൾ സ്വദേശികളായ സമിൻ ഷെയ്ക്ക്, മിഥുൻ , സജീബ് മണ്ഡൽ, ഹബീബുൽ റഹ്മാൻ എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഓർഡർ പ്രകാരം ഒറീസയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗ്ഗം ട്രോളി ബാഗുകളിലായി കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ മൊത്തമായി കച്ചവടം നടത്തി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണിവർ. മൂന്നു ട്രോളി ബാഗുകളിൽ ഓരോ കിലോ വീതമുള്ള 12 പാക്കറ്റുകൾ കഞ്ചാവിൻ്റെ രൂക്ഷ ഗന്ധം പുറത്തറിയാ തിരിക്കാൻ സെല്ലോ ടേപ്പുകൾ ഉപയോഗിച്ച് ചുറ്റി കെട്ടിയാണ് ബാഗുകളിൽ അടക്കി വച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കൂടാതെ ചില മലയാളികളും ഇവരുടെ ബിസിനസ്സിൽ പങ്കാളികളായുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തിവരുന്നതായും സർക്കിൾ ഇൻസ്പെക്ടർ
പി. ശ്രീരാജ് അറിയിച്ചു. പൊതുവിപണിയിൽ 35 ലക്ഷം വില വരുന്ന കഞ്ചാവാണ് പിടികൂടിയിട്ടുള്ളത് പിടിയിലായ പ്രതികളെല്ലാം ലഹരി കച്ചവടം തൊഴിലാക്കി ജീവിച്ചു പോരുന്നവരാണ്. ഒരാഴ്ച മുമ്പ് സമാനരീതിയിൽ ഏഴ് കിലോ കഞ്ചാവ് അങ്കമാലി അത്താണിയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന അസം സ്വദേശികളായ രണ്ട് പേരെ സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്ത് കേസ് ആക്കിയിരുന്നു പ്രതികളെല്ലാം 20നും 25നും മധ്യ പ്രായമുള്ളവരാണ്. ക്രിസ്ത്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി വൻ തോതിൽ കഞ്ചാവ് കടത്തി വന്നു സൂക്ഷിച്ചു വിൽപ്പന നടത്തുന്ന സംഘത്തെ ആണ് എക്‌സൈസ് പിടികൂടിയത്.ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച റൈഡിൽ ഈ മാസം എറണാകുളം എക്‌സൈസ് സ്‌ക്വാഡ് ഓഫീസിൽ 45kg കഞ്ചാവ് പിടിച്ചെടുത്തു. മയക്കു മരുന്ന് വിൽപ്പന സംബന്ധിച്ച വിവരങ്ങൾ 9400069550 എന്ന നമ്പറിൽ വിളിച്ചറിയിക്കണം എന്നും അറിയിക്കുന്നവരുടെ പേര് വിവരം രഹസ്യം ആയി സൂക്ഷിക്കുന്നത് ആണെന്നും അധികൃതർ അറിയിച്ചു..പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദിനെ കൂടാതെ പ്രവന്റീവ് ഓഫീസർമാരായ ബസന്തകുമാർ, പ്രതീഷ്, ശ്രീകുമാർ,സുനിൽ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു
Comments (0)