വ്യാജ രേഖകള്‍ ചമച്ച് 16 കോടി രൂപ തടിച്ച സഹോദരനെയും സഹോദരിയെയും ഡല്‍ഹി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു.

വ്യാജ രേഖകള്‍ ചമച്ച് 16 കോടി രൂപ തടിച്ച സഹോദരനെയും സഹോദരിയെയും ഡല്‍ഹി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു.

ഡല്‍ഹി : വ്യാജ രേഖകള്‍ ചമച്ച് 16 കോടി രൂപ തടിച്ച സഹോദരനെയും സഹോദ രിയെയും ഡല്‍ഹി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സഹോദരന്‍ എയിംസില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയപ്പോള്‍ സഹോദ രി സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്. മുഖ്യപ്രതി പരാതിക്കാരിയുമായി ആപ്പ് അധി ഷ്ഠിത ബിസിനസ്സ് ആരംഭിക്കുകയും, ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റ് ഡയറ ക്ടര്‍ക്ക് 16 കോടിയുടെ നഷ്ടം വരുത്തി എന്നുമാണ് കേസ്. കര്‍ണാടക ബംഗളൂരു സ്വദേശിനിയായ ഡോക്ടര്‍ ചെറിയാന്‍, സഹോദരി മീനാക്ഷി സിംഗ് എന്നിവരാണ് പിടിയിലായത്. അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്നാ ട്ടിലെ ദിണ്ടിഗലിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പൊലീസ് പറയുന്നതനുസരിച്ച് 2021-ല്‍ കുറ്റാരോപിതരായ സഹോദരങ്ങളും സുഹൃത്തും പ ങ്കാളിയുമായ ഡോ ഗന്ധര്‍വ്വ് ഗോയലിനൊപ്പം ആരോഗ്യ സംരക്ഷണ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഒരു ആപ്പ് അധിഷ്ഠിത ബി സിനസ്സ് തുടങ്ങി. സിനാപ്സിക്ക ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി യാണ് ഇരുവരും ചേര്‍ന്ന് ആരംഭിച്ചത്. ജസോലയില്‍ ആരുടെ ഓഫീസാണ്. കമ്പനി യില്‍ നിക്ഷേപം വര്‍ധിച്ചപ്പോള്‍, കുറ്റാരോപിതരായ ഇരുവരും വ്യാജരേഖകള്‍ ച മച്ച് ഗന്ധര്‍വ് ഗോയലിനെ പുറത്താക്കി. കുറ്റാരോപിതരായ ഡോ.ചെറിയാനും മീ നാക്ഷിയും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ഡോക്യുസൈന്‍ അനുബന്ധം ഉപയോഗിച്ച് ഡോ.ഗന്ധര്‍വ്വ് ഗോയലിന്റെ വ്യാജ ഒപ്പിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ഓഹരികള്‍ സ്വന്തമാക്കിയതെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തി നിടയില്‍, മുകളില്‍ സൂചിപ്പിച്ച പ്രതികളില്‍ നിന്ന് എല്ലാ ഷെയര്‍ എഗ്രിമെന്റുകളും ടേം ഷീറ്റുകളും പിടിച്ചെടുത്തു. ആര്‍ഒസി ഡാറ്റ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ മിനിറ്റ് ബു ക്കുകള്‍ എന്നിവ വിശകലനം ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 409, 420, 468, 471, 120-ബി വകുപ്പുകള്‍ പ്രകാരം ന്യൂഡല്‍ഹിയിലെ പി എസ് ഇഒഡബ്ല്യുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോ ഗമിക്കുകയാണ്.