ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ 70 ജപ്പാന്‍ കമ്പനികള്‍ തയ്യാര്‍; ജപ്പാന്‍ പ്രധാനമന്ത്രി

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ 70 ജപ്പാന്‍ കമ്പനികള്‍ തയ്യാര്‍;  ജപ്പാന്‍ പ്രധാനമന്ത്രി

ഡല്‍ഹി : ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ജപ്പാന്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസുക്കി ഇന്ത്യയില്‍ 40 വര്‍ഷം തികച്ച സാഹചര്യത്തില്‍ ഗാന്ധിന ഗറിലെ മഹാത്മാ മന്ദിറില്‍ സംഘടിപ്പിച്ച വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയും, ഹരിയാന മുഖ്യ മന്ത്രി മനോഹര്‍ ലാലും വിര്‍ച്വല്‍ സംവിധാനം വഴി പങ്കെടുക്കുകയും ആശംസക ള്‍ അറിയിക്കുകയും ചെയ്തു. നാല് ദശാബ്ദക്കാലമായി ഇന്ത്യയുമായി ചേര്‍ന്നു കൊണ്ട് ജപ്പാന്‍ നടത്തുന്ന ദൃഢമായ സാമ്പത്തിക ബന്ധത്തെ എല്ലാ കാലത്തും ജപ്പാ ന്‍ സ്മരിക്കുന്നു എന്ന് കിഷിദ പറഞ്ഞു. ഇന്ത്യന്‍ വിപണിയുടെ സാധ്യത അറിയു ന്നത് കൊണ്ടാണ് കൂടുതല്‍ നിക്ഷേപം നടത്താന്‍ ജപ്പാന്‍ തയ്യാറാകുന്നത്. രാജ്യത്തെ ജനങ്ങള്‍ സുസുക്കിയുമായി കുടുംബ ബന്ധമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂ ട്ടിച്ചേര്‍ത്തു. വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ 70 ഓളം ജാപ്പനീ സ് കമ്പനികള്‍ നിക്ഷേപം നടത്താന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതായി ജപ്പാന്‍ പ്ര ധാനമന്ത്രി പറഞ്ഞു. രാജ്യം കൈവരിച്ച പല നേട്ടങ്ങള്‍ക്കു പിന്നിലും ജപ്പാന്റെ സ ഹകരണം ഉണ്ടായിട്ടുണ്ട്. ശാസ്ത്രം, സാമ്പത്തികം, വ്യവസായം തുട ങ്ങി നിരവ ധി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമാണ് പുലര്‍ ത്തുന്നതെന്ന് പ്ര ധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ഈ വളര്‍ച്ചക്ക് പിറകില്‍ മികച്ച പിന്തു ണ നല്‍കിയ ഷിന്‍സോ ആബെയെ ഇന്ത്യ ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം സൂ ചിപ്പിച്ചു. ഗുജറാത്തില്‍ ജപ്പാന്‍ വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ജപ്പാ നുമായി ഗുജറത്ത് നടത്തി വരുന്ന ആത്മബന്ധം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് കൊ ണ്ടുപോകാന്‍ സാധിക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു. വരും നാളുകള്‍ മികച്ച സഹകരണത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്നും നേതാക്കള്‍ പറഞ്ഞു.