കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കി ജനങ്ങൾക്ക് സമാധാനവും സംരക്ഷണവും ഉറപ്പുവരുത്തണം, ഇനാധിപത്യ സംരക്ഷണ സമിതി (JSS) മൗന ജാഥ നടത്തി
കോട്ടയം: രണ്ട് കൊല്ലം മുൻപ് കേരള ജനത കോവിഡിനെ ഭയന്ന് സാമൂഹ്യ അകലം പാലിച്ചു വീടുകളിൽ തന്നെ കഴിച്ചു കൂട്ടിയിരുന്നു എങ്കിൽ കോവിഡ് പ്രോട്ടോക്കോൾ പിൻവലിക്കാൻ തുടങ്ങിയപ്പോൾ കേരളത്തിൽ നിത്യേന വാഹന അപകട മരണങ്ങളും പ്രേമാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചുള്ള കൊലപാതകങ്ങളും, തുടർന്നു കമിതാവാകാൻ സാധിക്കാത്തതിനാലുമുള്ള ആത്മഹത്യയും പെരുകി വരികയാണ്. പ്രളയകാലത്തും കോവിഡ് കാലത്തും ജാതിയും മതവും രാഷ്ട്രീയവും മറന്നു ഒന്നിച്ചു നിന്ന കേരള ജനത ഇന്ന് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സഹജീവികളുടെ കഴുത്തറുത്തു നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കാഴ്ച ഓരോ ദിവസും സംസ്ഥാന ത്തിന്റെ പലഭാഗത്തായി അരങ്ങേറുന്നു. ഇതിനെതിരെ സമാധാനകാംക്ഷികളായ ജനങ്ങൾ ഒരുമിച്ചു ഈ ഭീകരതയെ ഇല്ലായ്മ ചെയ്യാൻ മുന്നോട്ടിറങ്ങണം. ആഭ്യന്ത രവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കു ഇരട്ടച്ചങ്ക് ഉണ്ടായത്കൊണ്ടു മാത്രം പരിഹാരമാകുന്നില്ല. ഇന്റലിജൻസ് സംവിധാനം പരാജയത്തിന്റെ പടുകുഴിയിലാണ്. ഈ സന്ദർഭത്തിൽ ഈ രാഷ്ട്രീയ കൊലപാതകങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ശ്രീ പിണറായി വിജയനെ ആഭ്യന്തര വകുപ്പ് മന്ത്രിസ്ഥാനത്തുനിന്നും എൽ ഡി എഫ് നേതൃത്വം ഒഴിവാക്കണം. കേരളത്തിലെ ജനങ്ങൾക്കാവശ്യം കെ.റയിൽ അല്ല മനഃസമാധാനമാണ്. ഈ ആവ ശ്യങ്ങൾ ഉന്നയിച്ച് JSS കോട്ടയം ജില്ലാ കമ്മറ്റി കലക്ട്രേറ്റ് പടിക്കലേക്ക് നടത്തിയ മൗനജാഥ ഗാന്ധിസ്വകയറിന് സമീപം സമാപിച്ചു. ജില്ലാ പ്രസിഡന്റ് പ്രമോദ് ഒറ്റക്ക ണ്ടം, സെക്രട്ടറി മദൻലാൽ, നിയോജകമണ്ഡലം സെക്രട്ടറി കെ.എസ്. പദ്മകുമാർ, റ്റി.കെ.റജികുമാർ, എം.ചാക്കോ, ജി.വാമദേവൻ, പി.ആർ.രഞ്ചു എന്നിവർ നേതൃത്വം നൽകി.
Comments (0)