ധൂർത്തും പൊങ്ങച്ചവും കടമെടുപ്പും മൂലം മുടിഞ്ഞ കേരളത്തിൽ നിന്ന് ബംഗാളികളും ബംഗ്ലാദേശികളും ചേർന്നു
ചോർത്തിക്കൊണ്ടു പോകുന്നത് പ്രതിമാസം 315 കോടിയാണ്. പ്രതിവർഷം 3780 കോടി.
ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ 1.5 ലക്ഷം അതിഥിത്തൊഴിലാളികൾ ഉണ്ട്. *ആലുവ,പെരുമ്പാവൂർ,
മൂവാറ്റുപുഴ മേഖലയിൽ മാത്രം ഏകദേശം ഇത്രയും പേരുണ്ടെന്നാണു അനൗദ്യോഗിക കണക്ക്*
നമുക്ക് ഔദ്യോഗിക
കണക്കെടുക്കാം. 1.50 ലക്ഷം തൊഴിലാളികൾ. ഇവർക്ക് 700, 850, 1000, 1500 രൂപ വരെ കൂലി നൽകുന്നുണ്ട്.
ഇതിൽ ഏറ്റവും കുറഞ്ഞ കൂലി വച്ചു കണക്കുകൂട്ടിയാൽ ഒരു ദിവസം 10.50 കോടി രൂപയാണ് കൂലിയായി
നൽകുന്നത് . ഇങ്ങനെ കണക്കുകൂട്ടിയാൽ ഒരു മാസം 315 കോടിയും ഒരു വർഷം 3780 കോടിയും ഇവർക്കു
കൂലിയായി ലഭിക്കുന്നു. ഒരു രൂപ നികുതി നൽകാതെ ഇതിവർ നാട്ടിലേക്ക് അയക്കുകയാണ്. ഈ പണം ആ നാട്ടിൽ
ചെലവഴിക്കപ്പെടുന്നു. ഒരു വർഷം 3780 കോടി രൂപ കേരളത്തിൽ തന്നെ ചെലവഴിച്ചാൽ അത് നാട്ടിലെ വ്യാപാര
വ്യവസായ, സേവന മേഖലകളിൽ വിനിമയം ചെയ്യപ്പെടുകയും വലിയ തോതിലുള്ള പണകൈമാറ്റം ഉണ്ടാകും. സംസ്ഥാനത്തിന്റെ നികുതി വരുമാനം വർധിക്കുകയും ചെയ്യും. എല്ലാ വർഷവും ഇത്രയും തുക നാട്ടിൽ
ചെലവഴിക്കുമ്പോൾ നമുക്ക് ചിന്തിക്കാൻ കഴിയാത്ത വികസനവും അവസരങ്ങളുമായിരിക്കും നാട്ടിൽ ഉണ്ടാകുക.
കേരളത്തിൽ നിന്ന് യുവാക്കൾക്ക് തൊഴിലിനും മികച്ച ജീവിത സാഹചര്യങ്ങൾക്കുമായി നാടുവിടേണ്ടി
വരില്ലായിരുന്നു. കടം വാങ്ങി കുത്തുപാളയെടുക്കേണ്ടി വരില്ലായിരുന്നു. വിലക്കയറ്റം ഇത്രയും രൂക്ഷമാകുമായിരുന്നില്ല.
വാൽക്കഷ്ണം : അതിഥിത്തൊഴിലാളികൾ എന്ന പേരിൽ കേരളത്തിൽ എത്തുന്നവരിൽ ഭൂരിപക്ഷവും ബംഗാൾ,
അസാം വഴി എത്തുന്ന ബംഗ്ലാദേശികളാണെന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്.
Comments (0)