ഹാർബറിലെ ടോൾ പിരിവ്: വ്യാപക പ്രതിഷേധം

വൈപ്പിൻ: മുനമ്പം ഹാർബറിലെ ടോൾ പിരിവുകാർക്കെതിരെ മത്സ്യബന്ധന മേഖലയിൽ വ്യാപകമായ പ്രതിഷേധം.നിയന്ത്രണങ്ങൾ നിലനിൽക്കേ ഇവർ ടോൾപിരിവ് കിട്ടാനായി തോന്നുംവിധം അകത്തേക്ക് വാഹനങ്ങൾ കയറ്റി വിടുന്നുവെന്നാണ് പ്രധാന ആരോപണം.ഇതുമൂലം ഹാർബറിനകത്ത് വാഹനത്തിരക്ക് ഏറെയാണ്. മാത്രമല്ല ഓരോ വാഹനങ്ങൾ അകത്തു കയറുമ്പോഴും അണുനശീകരണമെന്ന തളിക്കുന്ന മരുന്നിന് 100 രൂപ 150 രൂപവരെ ഇവർ ഈടാക്കുന്നു.അണുനാശിനി എന്നപേരിൽ തളിക്കുന്ന ദ്രാവക വസ്തു വെറും പച്ചവെള്ളം ആണെന്നാണ് മത്സ്യ മേഖലയിലുള്ളവർ ആരോപിക്കുന്നത്.

ഇതുകൂടാതെ വൻതുക ട്രോളും നൽകിയാലേ മത്സ്യം കയറ്റാൻ വരുന്ന വാഹനങ്ങളെ അകത്തേക്ക് കടത്തി വിടുകയുള്ളൂ. സർവീസിൽ നിന്നും പിരിഞ്ഞ സർക്കാർ ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന ഒരു സംഘടനയാണ് ഇപ്പോൾ ടോൾപിരിവ് കരാർ എടുത്തിരിക്കുന്നത്.ഇതിനാൽ ഇവരുടെ തോന്നിവാസങ്ങൾ എല്ലാം ഹാർബറിന് ഭരണ ചുമതലയുള്ള ഉദ്യോഗസ്ഥന്മാർ കൂട്ടുനിൽക്കുകയാണെന്നും മത്സ്യമേഖലയിൽ ഉള്ളവർ ആരോപിക്കുന്നു.ടോൾ ഏജൻസിക്കെതിരെ ഫിഷറീസ് മന്ത്രിക്കും ,മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും ആക്ഷേപമുയർന്നവർ അറിയിച്ചു.