സംന്യാസി മഹാസഭ: പ്രഭാകരനാനന്ദ സരസ്വതി പ്രസിഡന്റ്, രാജേന്ദ്ര ഗുരു ജനറൽസെക്രട്ടറി
തിരുവനന്തപുരം: സാഹിത്യത്തിലെ 13 അഖാടങ്ങളുടെയും സംന്യാസിമാരുടെ സംഘടനയായ സംന്യാസി മഹാസഭയുടെ കേരള ഘടകം രൂപീകരിച്ചു. ചീഫ് ആചാര്യൻ വാഴൂർ തീർത്ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ മഠങ്ങളെ പ്രതിനിധീകരിച്ച് സംന്യാസി ശ്രേഷ്ഠന്മാർ പങ്കെടുത്തു. ഗീതാ മന്ദിരാശ്രമം മഠാധിപതി വേദാനന്ത സരസ്വതി മുഖ്യപ്രഭാഷണം നടത്തി.സംന്യാസിമാർക്കിടയിലെ സ്നേഹവും, സാഹോദര്യവും ഒത്തൊരുമയും വളർത്തുന്നവനാണ് സംന്യാസി മഹാസഭ ശ്രമിക്കുക. സനാതന ധർമ്മത്തിന്റെ ജാതിയ വേർതിരിവുകൾക്കെതിരെ സംന്യാസി മഹാസഭ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം എന്ന് സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ പറഞ്ഞു. ശങ്കരാചാര്യരും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും വൈകുണ്ഠ സ്വാമികളും എല്ലാം സ്നേഹത്തിലും സാഹോദര്യത്തിലും ആണ് പ്രാധാന്യം നൽകിയതെന്ന് വേദനന്ദ സരസ്വതി പറഞ്ഞു. വിവിധ മഠങ്ങളുടെ മഠാധിപതികളുടെ കൂട്ടായ്മ തീരുമാനപ്രകാരം പാലക്കാട് മലങ്കര അയ്യപ്പ സേവാശ്രമങ്ങളുടെ മഠാധിപതി പ്രഭാകരാനന്ദ സരസ്വതിയേ പ്രസിഡന്റായും തിരുവനന്തപുരം സനാതന അദ്വൈതാശ്രമത്തിന്റെ മഠാധിപതി ശ്രീ രാജേന്ദ്രൻ ഗുരുവിനെ ജനറൽ സെക്രട്ടറിയായും നോമിനേറ്റ് ചെയ്തു. നിലവിൽ സന്യാസി മഹാസഭ 13 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മഠങ്ങൾ സന്ദർശിക്കുവാൻ സംന്യാസിമാരുടെ ഒരു സംഘം പുറപ്പെടുമെന്ന് പ്രസിഡന്റ് പ്രഭാകരനാനന്ദ സരസ്വതി പറഞ്ഞു. അടുത്ത യോഗം 20 ന് തൃശ്ശൂർ വിവേകാനന്ദ ആശ്രമത്തിലെ 11 മുതൽ വൈകിട്ട് 4 വരെ നടക്കും.
Comments (0)