UDF സീറ്റ് ചർച്ച കാത്തലിക് വിഭാഗത്തിനെ പരിഗണിക്കണം കത്തോലിക്കാ സഭ
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന വേളയിൽ കാത്തലിക് വിഭാഗത്തിന് അർഹിക്കുന്ന പരിഗണന നൽകണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. കത്തോലിക്ക സഭയിലെ മെത്രാന്മാർ അതാത് രൂപതയിൽ ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലങ്ങളിൽ കത്തോലിക്കരെയോ അല്ലെങ്കിൽ വിജയസാധ്യതയുള്ള ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവരെ സ്ഥാനാർത്ഥികളായി പരിഗണിക്കണം എന്ന് വിവിധ നേതാക്കളെ അറിയിച്ചു.
ജോസ് കെ.മാണിയെ പുറത്താക്കിയതിലുള്ള വിശ്വാസികളുടെ പ്രതിഷേധം കാണാതെ പോകരുത്. P. C. ജോർജിനെ മുന്നണിയിൽ കൂട്ടാത്തതും വളരെ പ്രതിഷേധാർഹമാണ്. ഇതര മതസ്ഥരെ താരതമ്യപ്പെടുത്തുമ്പോൾ കാത്തലിക് സ്ഥാനാർത്ഥികൾ തീരെ കുറവാണ്. സഭാ നേതൃത്വത്തോട് അടുത്ത് നിൽക്കുന്ന ജോസഫ് വാഴക്കന് അർഹമായ പരിഗണന കൊടുത്തില്ലെങ്കിൽ പ്രത്യാഘാതം കടുത്തതായിരിക്കും.
തൃശ്ശൂർ അതിരൂപത തൃശ്ശൂർ ജില്ലയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഏഴ് മണ്ഡലങ്ങളിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തൃശ്ശൂർ, ഒല്ലുർ, മണലൂർ, വടക്കഞ്ചേരി , ചാലക്കുടി, ഇരിങ്ങാലക്കുട , കൊടുങ്ങല്ലൂർ എന്നീ മണ്ഡലങ്ങളാണ് അവ. കൊടുങ്ങല്ലൂരിൽ 40% ക്രിസ്ത്യൻ വോട്ട് ഉള്ളപ്പോൾ സ്ഥിരമായി ഇതര മതസ്ഥരായ സ്ഥാനാർത്ഥികളെ നിർത്തി തോൽക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ കൊടുങ്ങല്ലൂരിൽ ഒരു ക്രിസ്ത്യൻ സ്ഥാനാർയല്ലാതെ ആരേയും പരിഗണിക്കരുത് എന്നാണ് സഭാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കൊടുങ്ങല്ലുരിൽ കത്തോലിക്കാ സ്ഥാനാർത്ഥിയായി നല്ല സംഘാടക മികവുള്ള ഒരു കോൺഗ്രസ് നേതാവിനെ അവർ ചൂണ്ടി കാട്ടിയിട്ടുണ്ട് . മധ്യകേരളത്തിൽ മാത്രമാണ് ക്രിസ്ത്യൻ സമുദായത്തിന് അൽപ്പമെങ്കിലും പരിഗണനയുള്ളു. പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ തീരെ പ്രാധിനിധ്യം ഇല്ല. കോഴിക്കോട്, വയനാട് മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്പെട്ട 53 മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു V.S.ജോയി മാത്രമേ മത്സരിച്ചുള്ളു, അതും മലമ്പുഴയിൽ. ഇത്തവണ അത് കൊണ്ട് തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേ മതിയാകു. കൂടാതെ കല്പറ്റ, നിലമ്പൂർ സീറ്റുകളിലും ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ പരിഗണിക്കണം. നിലമ്പൂരിൽ V.S. ജോയി വരണമെന്നാണ് സഭാ നേതൃത്വം ആഗ്രഹിക്കുന്നത്.
Comments (0)