മലയാറ്റൂർ-ഇല്ലിത്തോട് വിജയ ക്വാറി പ്രവർത്തനം-നാട്ടുകാർക്ക് ദുരന്തമായി തീരുന്നുവോ??? -രവീന്ദ്രന്‍ കവര്‍സ്റ്റോറി 

മലയാറ്റൂർ-ഇല്ലിത്തോട് വിജയ ക്വാറി പ്രവർത്തനം-നാട്ടുകാർക്ക് ദുരന്തമായി തീരുന്നുവോ???                                                                                                -രവീന്ദ്രന്‍ കവര്‍സ്റ്റോറി 

ഏതാനും മാസം മുൻപ് രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ ദുരൂഹ മരണത്തിനു കാരണമായി നടന്ന  ഉഗ്രസ്ഫോടനത്തിൽ നാട്ടുകാരെ ഭയപ്പെടുത്തിയ മലയാറ്റൂർ- ഇല്ലിതോട്ടിലെ വിജയ് ക്വാറി നാട്ടുകാരുടെ വെള്ളം കുടിയും മുട്ടിക്കുന്നു. നിരന്തര സ്ഫോടനത്തെ തുടർന്ന് ഭാഗികമായി തകർന്ന വാട്ടർടാങ്ക് കഴിഞ്ഞ വന്‍ സ്ഫോടനത്തെ തുടർന്ന് പൂർണമായും തകർന്നു കൊണ്ടിരിക്കുകയാണ്.6,17000 ലിറ്റർ വെള്ളം സംഭരണശേഷിയുള്ള ടാങ്കിൽ അതിന്റെ പരമാവധി പോലും നിറയ്ക്കാൻ വാട്ടർ അതോറിറ്റി ഭയപ്പെടുകയാണ്.ഏത് സമയവും വലിയ അത്യാഹിത ഉണ്ടാക്കി തകർന്നു പോകാവുന്ന അവസ്ഥയിലാണ് ജല സംഭരണി . സ്വാഭാവികമായി ജലക്ഷാമമുള്ള മലയോര പ്രദേശത്ത് 20 വർഷം മുമ്പ് ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കണ്ട കുടിവെള്ള ടാങ്ക് അനധികൃത ക്വാറിയുടെ വരവോടെ നശിച്ചു കൊണ്ടിരിക്കുകയായിരുന്നു.വാട്ടർ അതോറിറ്റിയുടെ N. O. C ലഭിക്കാതെയായിരുന്നു ക്വാറിയുടെ പ്രവർത്തനം ജനങ്ങളുടെ പരാതിയിൽ കോടതിയിൽ പോലും തൊട്ട് അരികിലൂടെ ഒഴുകുന്ന ഇടമലയാർ കനാലിന്റെ N.O. C ആണ് വ്യാജമായി ക്വാറി ഉടമസ്ഥൻ കാണിച്ചിരുന്നത്. മലയോരമേഖലയിൽ ഈ വരുന്ന കാലത്ത് പോലും കൂടുതൽ കണക്ഷൻ നൽകാൻ അതോറിറ്റിക്ക് കഴിയുന്നില്ല.  ഉയർന്ന ഉദ്യോഗസ്ഥന്മാർ ജനങ്ങളുടെ പരാതി പ്രകാരം ടാങ്കിന്റെ സംഭരണശേഷി പരിശോധിക്കാൻ വരുമ്പോൾ ഒന്നുകിൽ വൈദ്യുതി ഓഫാക്കും, അല്ലെങ്കിൽ മോട്ടർ പ്രവർത്തന ക്ഷമമല്ലാതെയാക്കും ഇതാണ് ഉദ്യോഗസ്ഥരുടെ ഒത്തുകളി.

സ്ഫോടനത്തിന്‍റെ ആഘാതം ടാങ്കിനെ  എത്ര ബാധിച്ചെന്ന് വാട്ടര്‍ അതോറിറ്റി ജിയോളജി വകുപ്പിനോട് പരിശോധിക്കാൻ പറഞ്ഞ് റിപ്പോർട്ട് കൊടുത്തിട്ട് 11 മാസം ആയി ഇതുവരെ യാതൊരു നടപടിയും ഇല്ല. ക്വാറിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ് അനധികൃത ക്വാറിയുടെ നിയമ വിരുദ്ധ  പ്രവർത്തനങ്ങളെ സംബന്ധിച്ച് ജില്ലയിലെ ഒരു സീനിയർ മാധ്യമപ്രവർത്തക കലക്ടർക്കും, ജിയോളജിസ്റ്റ്കൾക്കും രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ അത് ചവറ്റുകൊട്ടയിൽ എറിയുകയാണ് അധികൃതർ ചെയ്തത് ആ പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ നാടിനെ നടക്കുന്ന സ്ഫോടനവും,  2 മനുഷ്യരുടെ ജീവനും നഷ്ടപ്പെടില്ലായിരുന്നു. വിജയ് ക്വാറിയുടെ ഏത് അനധികൃത പ്രവർത്തനത്തിന് വഴിവിട്ട എല്ലാ  സഹായവും ജില്ലാ കലക്ടറേറ്റിൽ നിന്നും ലഭ്യമാണ് എന്നാണ് നാട്ടുകാർ അനുഭവത്തിലൂടെ പറയുന്നത്.

ജിയോളജി വിഭാഗത്തിന് ക്വാറിയുടെ   പ്രവര്‍ത്തനത്തെ കുറിച്ച്    നാട്ടുകാരുടെ പരാതി ലഭിച്ചാൽ വള്ളിപുള്ളി വിടാതെ ക്വാറി ഉടമസ്ഥരുടെ കൈകളിൽ അത് എത്തിയിരിക്കും. ക്വാറിയിൽ അനധികൃതമായി സൂക്ഷിച്ച് സ്ഫോടന വസ്തു പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണ റിപ്പോർട്ട് ക്വാറി ഉടമകൾക്ക് അനുകൂലമായി തന്നെ മജിസ്റ്റീരിയൽ വിഭാഗം തയ്യാറാക്കിക്കഴിഞ്ഞു പഞ്ചായത്ത് ഭരണസമിതി കൂടി ആദ്യ മീറ്റിംഗിൽ തന്നെ ക്വാറിയുടെ പ്രവർത്തനത്തിന് അനുമതി ലഭ്യമാക്കാൻ വേണ്ടതായ എല്ലാ നടപടികളും പൂർത്തിയായി കഴിഞ്ഞതായും നാട്ടുകാർ മനസ്സിലാക്കി കഴിഞ്ഞു.ഇനിയും ദുരന്തങ്ങള്‍ക്ക് അതോര്‍ക്കുകയാണ് ഇല്ലിതോട് നിവാസികള്‍ .