ഓണ്‍ലൈന്‍ ഗെയിമുകള്‍ : രക്ഷിതാകള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

ഓണ്‍ലൈന്‍ ഗെയിമുകള്‍ : രക്ഷിതാകള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

കോട്ടയം: ഓൺലൈൻ ഗെയിമുകളെക്കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്. പഠനം ഓൺലൈൻ ക്ലാസുകളിലൂടെയായതിനെത്തുടർന്ന് കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗവും മൊബൈൽ ഫോണുകളുടെ ഉപയോഗവും വർധിച്ച സാഹചര്യത്തിലാണിത്. പഠനത്തേക്കാള്‍  കൂടുതൽ സമയം ഓൺലൈൻ ഗെയിമുകൾക്കായി ഉപയോഗിക്കാനുള്ള സാദ്ധ്യത മുന്നിൽ കാണുകയാണ് പോലീസ്.വീടിനു പുറത്തു കളിച്ചു നടന്നവർ ലോക്ക് ഡൗണിനുശേഷം മൊബൈല്‍ ഗെയിമുകളിലേക്ക് തിരിഞ്ഞു.പഠനം ഓൺലൈൻ വഴി ആയതോടെ കൂടുതൽ സമയം മൊബലിനും കമ്പ്യൂട്ടറുകൾക്കും മുന്നിൽ ചെലവഴിക്കുന്നു. ഓണ്‍ലൈനില്‍ നേരമ്പോക്കിനായി തുടങ്ങുന്ന കളിക്കാൻ പിന്നീട് പരിധിവിട്ട് പണം ഉപയോഗിച്ചുള്ള കളിലേക്ക് മാറുകയാണ്. ആദ്യം സൗജന്യമായി കളിക്കാൻ അനുവദിക്കുന്ന ഓൺലൈന്‍ സെറ്റുകൾ പിന്നീട് പണം ഈടാക്കിത്തുടങ്ങും. പല കുട്ടികളും പണത്തിനായി രക്ഷകർത്താക്കളുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നു. കോട്ടയം ജില്ലയിൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒാൺലൈൻ മൊബൈല്‍  ഗായിമുകൾ വഴി ലക്ഷങ്ങളാണ് കുട്ടികൾ ചോർത്തുന്നത്. പേടിഎമ്മും മറ്റ് അനുബന്ധ വാലറ്റുകളും ഉപയോഗിച്ചാണ് പണം പിൻവലിക്കുന്നത്. ഓൺലൈൻ ഗെയിമിങ് കമ്പനികൾക്ക് പണം നിയമ വി മോയമായി തന്നെ കുട്ടികൾ കൈമാറുന്നതിനാൽ പോലീസിന് നടപടിയെടുക്കാനും സാധിക്കുന്നില്ല.അമിത മൊബൈൽ ഉപയോഗം കുട്ടികളുടെ സ്ഥാ ഭാവത്തിൽ മാറ്റം വന്നതായും മാനസികസംഘർഷങ്ങൾ അനുഭവിക്കുന്നതുമായുള്ള പരാതികൾ രക്ഷകർത്താക്കളിൽ നിന്ന് തന്നെ ഉയരുന്നുണ്ട് പല വിദ്യാർഥികൾക്കും പഠനത്തിൽ ശ്രദ്ധ പുലർത്താൻ കഴിയുന്നില്ല. പണം വച്ചുള്ള കളികളിലൂടെ സാമ്പത്തിക നഷ്ടമുണ്ടായ സംഭവങ്ങളും നിരവധി. കേരള പോലീസിന്റെ ഓണ്‍ലൈന്‍ കൗൺസിലിങ് സംരംഭത്തിൽ ഇന്നു
മായി ബന്ധപ്പെട്ട് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഓൺ ലൈൻ ക്ലാസിനായി കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകുന്ന രക്ഷിതാക്കൾ കൃത്യമായി അവരുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കണമെന്ന് പോലീസ് നിർദേശിക്കുന്നു. കുട്ടികൾ ഫോണിൽ ചെയ്യുന്നത് എന്താണെന്ന് പരിശോധിക്കണം. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തണം.ഗയ്ക്ക്മുകള്‍ക്ക്  അടിമപ്പെട്ട കുട്ടികളെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും രക്ഷിതാക്കളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും പോലീസ് പറയുന്നു.