ആലുവയിൽ, മങ്കമാരുടെ അങ്കമോ ?? അജിതാ ജയ്ഷോർ

ആലുവയിൽ, മങ്കമാരുടെ അങ്കമോ ?? അജിതാ ജയ്ഷോർ

ആലുവ പിടിച്ചെടുക്കാൻ കോൺഗ്രസ്സ് കുടുംബത്തിൽ നിന്ന് വനിത സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ എൽ.ഡി.എഫ്.27 വർഷക്കാലം ആലുവ എം.എൽ.എയും എ.ഐ.സി.സി.അംഗവുമായിരുന്ന കെ.മുഹമ്മദാലിയുടെ മകൻ്റെ ഭാര്യ ഷെൽന നിഷാദിനെ സ്ഥാനാർത്ഥിയാക്കാനാണ് എൽ.ഡി.എഫ്. നീക്കം നടത്തുന്ന ത്.ഇതിൻ്റെ ആദ്യപടിയായി സി.പി.എം. ജില്ല നേതൃത്വം കെ.മുഹമ്മദാലിയുമായി പലതവണ ചർച്ച നടത്തി. ചർച്ചയിൽ മുഹമ്മദാലിയിൽ നിന്നും അനുകൂല നിലപാടായിരുന്നു. ബാഗ്ളൂരിലായിരുന്ന ഷെൽന ഇതുമായി ബന്ധപ്പെട്ട് അലുവയിലെ വീട്ടിലെത്തിയിട്ടുണ്ട്. 27 വർഷത്തെ കെ.മുഹമ്മദാലിയുടെ മണ്ഡലമായിരുന്ന എടത്തല, കീഴ്മാട്, ചൂർണ്ണിക്കര, ആലുവ എന്നിവിടങ്ങളിലെ ബന്ധവും കോൺഗ്രസ്സിലെ അസംതൃപ്തരുടെ വോട്ടുകളു വലിയ തോതിൽ പിടിക്കാനാകുമെന്നാണ് എൽ.ഡി.എഫ്. കണക്ക് കൂട്ടുന്നത്.നിലവിൽ അൻവർ സാദത്ത് ആയിരിക്കും സ്ഥാനാർത്ഥിയെങ്കിലും എ ഗ്രൂപ്പിൽ നിന്ന് ആലുവ നഗരസഭ വൈസ് ചെയർപേഴ്സൺ ജെബി മേത്തരും സീറ്റിനായി ശ്രമിക്കുന്നുണ്ട്. ജില്ലയിൽ ഒരു വനിത എന്ന കെ.പി.സി.സി. തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ജെബിയുടെ സ്ഥാനാർത്ഥിത്വവും തള്ളിക്കളയാനാകില്ല.