കിപ്റ്റോ കറൻസി തട്ടിപ്പ്: സൂത്രധാരൻ അറസ്റ്റിൽ

ന്യൂഡൽഹി: കിപ്റ്റോ കറൻസി പ്രമോട്ടർ എന്ന് പറഞ്ഞു 45 പേരിൽ നിന്നായി രണ്ടരക്കോടി രൂപ തട്ടി ദുബായിലേക്ക് മുങ്ങിയ ജ്വല്ലർ ഉമേഷ് വെർമ(60) അറസ്റ്റിൽ. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.തട്ടിപ്പു നടത്തി 2018-ൽ  ലാണ് വെർമ  (60) അറസ്റ്റിൽ ആയത് . ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.തട്ടിപ്പു നടത്തി 2018 ലാണ് വെര്‍മ ദുബായിലേക്ക് കടന്നത്.ഇയാൾക്കെതിരെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തു. ഇക്കഴിഞ്ഞ ഡിസംബർ 17 ന് മറ്റൊരു കേസിലും അറസ്റ്റിലായി. സ്വർണക്കടത്ത് കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് അന്ന്  ഉമേഷിനെ അറസ്റ്റ് ചെയ്തത്.

കിപ്റ്റോ  കറൻസി തട്ടിപ്പിൽ വെർമയുടെ മകനും പങ്കാളിയാണ്. ഫോട്ടോ എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിന് പേരിലായിരുന്നു ഇടപാടുകൾ.20- 30 ശതമാനംവരെ- ഫിക്സഡ് റിട്ടേൺ എല്ലാമാസവും കിട്ടുമെന്ന് പറഞ്ഞു പറ്റിച്ച് ആണ് നൂറുകണക്കിന് പേരെ വലയിലാക്കിയത്. വൈകാതെ റിട്ടേൺ കുറഞ്ഞുവന്നു. വെർമയുടെ കമ്പനി നൽകിയ പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ മടങ്ങി. നിക്ഷേപങ്ങൾ തേടിയെത്തി തുടങ്ങിയതും പല ഇടങ്ങളിലേക്ക് വർമ്മ താമസം മാറ്റി.ഏറ്റവുമൊടുവിൽ ആണ് ദുബൈയിൽ എത്തുന്നത്. അവശ്യസാധനങ്ങളുടെ ബിസിനസ് തുടങ്ങാനാണ് ദുബൈയിലേക്ക് വിമാനം കയറിയത്.

ഇന്ത്യയിൽ നേരത്തെ ഗ്രീറ്റിംഗ് കാർഡ് ബിസിനസ് ആയിരുന്നു ഇയാൾക്ക്. പിന്നീടാണ് ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ചിറ്റ് ഫണ്ട് സ്ഥാപനം തുടങ്ങിയത്. ഇവിടെ നിക്ഷേപം നടത്തിയവർക്ക് നിക്ഷേപത്തിനു പകരമായി ക്രിപ്റ്റോ കറൻസി എന്നുപറഞ്ഞ് സേറസ് എന്ന നാണയം കൊടുത്തായിരുന്നു തട്ടിപ്പ്.