തീരപരിപാലന രൂപരേഖ തയ്യാറായി; കടൽത്തീരത്തും, നദീതീരത്തും നിർമാണപ്രവർത്തനങ്ങൾക്ക് ഇളവുകൾ

തീരപരിപാലന രൂപരേഖ തയ്യാറായി; കടൽത്തീരത്തും, നദീതീരത്തും   നിർമാണപ്രവർത്തനങ്ങൾക്ക് ഇളവുകൾ

തിരുവനന്തപുരം: കോസ്റ്റൽ റഗുലേറ്ററി സോൺ ചടങ്ങോടെ 2019 ലെ പുതുക്കിയ രൂപരേഖ തയ്യാറായി. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് , സി .ആർ. ഇസെഡ്. ആണ് രൂപരേഖ തയ്യാറാക്കിയത്. തിരുവനന്തപുരം കൊല്ലം കാസർഗോഡ് ജില്ലകളിലെ രൂപരേഖ ജനങ്ങളിൽ നിന്നും പരാതി കേൾക്കാനായി  ജില്ലാ സർക്കാർ രൂപരേഖ കൈമാറി. തീരപരിപാലന നിയമം കർശനമായി നടപ്പാക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2019 ലെ ഭേദഗതി വിജ്ഞാപനത്തിന്റെ ഭാഗമായുള്ള രൂപരേഖ തയ്യാറാക്കിയത്.

ഇത് അനുസരിച്ച് പഞ്ചായത്ത് തീരമേഖലയിൽ നിർമ്മാണങ്ങൾക്ക് ഒട്ടേറെ ഇളവുകൾ ഉണ്ട്. കടലില്‍ നിന്ന് 200 മീറ്ററിനുള്ളിൽ നിർമ്മാണ പ്രവർത്തിക്കുക നിയന്ത്രണം ഉണ്ടായിരുന്നത് 50 കിലോമീറ്ററിനുള്ളിൽ ആയി ചുരുങ്ങും. 50 മീറ്ററിനു  പുറത്ത് 9 മീറ്റർ ഉയരമുള്ള വീടുകൾ ആവാം. റിസോർട്ട് നിർമ്മാണങ്ങൾക്കും ഇളവുണ്ട്. പുഴയോര നിർമ്മാണങ്ങൾക്ക് 100 മീറ്റർ പരിധി എന്നത് 50 മീറ്റർനകത്ത് എന്ന നിലയിൽ ചുരുങ്ങും. ആർ 93 നു മുമ്പ് അംഗീകൃത കെട്ടിടങ്ങളുടെ റോഡുകൾ ഉള്ള സ്ഥലത്ത് നിയന്ത്രണങ്ങൾക്ക് വിധേയമായി നിർമ്മാണം ആവാം. കണ്ടൽകാട് സംരക്ഷിത മേഖലയിലും നിർമ്മാണ ഇളവ് അനുവദിക്കും.