പുനരന്വേഷണത്തിന് അനുമതിയില്ല ഗവർണർ ഫയൽ മടക്കി

ബാർകോഴ കേസിൽ വിജയത്തിന്റെ പുനരന്വേഷണത്തിന് സാധ്യത മങ്ങുന്നു.  പുനരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് സർക്കാർ രാജ്ഭവനിലേക്ക് അയച്ച ഫയൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുക്കാതെ മടക്കി. മുൻ മന്ത്രിമാരായ വി എസ് ശിവകുമാർ കെ ബാബു എന്നിവർക്കെതിരെ പുനരന്വേഷണത്തിനാണ് അനുമതി തേടിയത്. എന്നാൽ അന്വേഷണത്തിന് ഉത്തരവിടാൻ സമയമായെന്നു കരുതുന്നില്ല എന്ന് അദ്ദേഹം ഫയലിൽ  കുറിച്ചു.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറക്കാൻ അന്ന് കെ.പി.സി.സി പ്രസിഡണ്ട് ആയിരുന്ന രമേശ് ചെന്നിത്തല, മന്ത്രിമാരായിരുന്ന ശിവകുമാർ ബാബു, എന്നിവർക്ക് ഒരുകോടി രൂപ നൽകിയെന്ന ബാർ ഉടമ ബിജുരമേശ് വെളിപ്പെടുത്തിയതോടെയാണ് സർക്കാർ പുനരന്വേഷണത്തിന് തുനിഞ്ഞത്.മന്ത്രിമാരായ തിരികെയുള്ള ആരോപണങ്ങളിൽ അന്വേഷണം തുടങ്ങണമെങ്കിൽ ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നാണ് വിജിലൻസ് ചട്ടങ്ങളിലെ പുതിയ  വ്യവസ്ഥ. ഇതനുസരിച്ച് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഒരു മാസം മുമ്പാണ് ഗവർണർക്ക് നൽകിയത്. രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിനുള്ള ഫയൽ നിയമസഭാ സ്പീക്കർക്ക് വിട്ടിരിക്കുകയാണ്.