ഫാസ്ടാഗിെന്‍റ പേരില്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി

ഫാസ്ടാഗിെന്‍റ പേരില്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി

നെട്ടൂര്‍: കുമ്ബളം ടോള്‍ പ്ലാസയില്‍ ഫാസ്ടാഗിെന്‍റ പേരില്‍ ഇരട്ടി ചാര്‍ജ് ഈടാക്കുന്നതായി ആക്ഷേപം. ഫാസ് ടാഗ് നിര്‍ബന്ധമാക്കുന്നത് 2021 ജനുവരി ഒന്ന് വരെ നീട്ടിയെങ്കിലും ഇവിടെ ഇതിെന്‍റ പേരില്‍ ഇരട്ടി ചാര്‍ജ് വാങ്ങിക്കുന്നതായാണ് വാഹനയാത്രക്കാര്‍ പരാതിപ്പെടുന്നത്. ഓരോ ദിശയിലേക്കും നാല് വീതം കൗണ്ടറുകളാണിവിടെയുള്ളത്. ഇതില്‍ ഓരോ ദിശയിലും ഒരു കൗണ്ടറില്‍ മാത്രമാണ് ഫാസ്ടാഗില്ലാത്തവര്‍ക്ക് പണം നല്‍കി കടന്ന് പോകാനുള്ള സൗകര്യമുള്ളത്.

പണം നല്‍കി കടന്ന് പോകാനുള്ള കൗണ്ടര്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ആവശ്യമായ ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടില്ല.

തിരക്ക് കൂടുമ്ബോള്‍ നീണ്ട കാത്ത് നില്‍പ്പിനൊടുവില്‍ കൗണ്ടറിലെത്തുമ്ബോഴാണ് കൗണ്ടര്‍ മാറി എന്നുള്ള കാര്യം വാഹനയാത്രക്കാര്‍ അറിയുക. പിന്നെ ഇതിെന്‍റ പേരില്‍ ഒരു ദിശയിലേക്കുള്ളതിെന്‍റ ഇരട്ടി ചാര്‍ജ് ഈടാക്കി വിടുകയാണിവിടെ ചെയ്യുന്നത്.

ദൂരസ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഇതര സംസ്ഥാനക്കാരായ ടോള്‍ ജീവനക്കാരുടെ ഭീഷണിക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങി പണം നല്‍കി പോവുകയാണ് പതിവ്.നിയമം ചൂണ്ടിക്കാട്ടി തര്‍ക്കിക്കുന്നവര്‍ക്ക് മാത്രം നിശ്ചയിച്ചിട്ടുള്ള തുക നല്‍കി കടന്ന് പോകാന്‍ സമ്മതിക്കും. ഇത് സംബന്ധിച്ച്‌ തെളിവ് സഹിതമുള്ള വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നത് ചര്‍ച്ചയായിരുന്നു. ഫാസ്ടാഗിെന്‍റ പേരില്‍ നടക്കുന്ന ചൂഷണം ചൂണ്ടിക്കാട്ടിയിട്ടും ഇതിനെതിരെ ദേശീയപാത അധികൃതര്‍ നടപടികളെടുക്കാന്‍ തയാറാകുന്നില്ല എന്നാണ് ആക്ഷേപം.