നിര്‍ണ്ണായകം നിയമസഭാ കയ്യാങ്കളി കേസ് വിദ്യാഭ്യാസ മന്ത്രിയുള്‍പ്പെടെ ആറ് നേതാക്കള്‍ കോടതിയില്‍ ഹാജാരാകും

നിര്‍ണ്ണായകം നിയമസഭാ കയ്യാങ്കളി കേസ് വിദ്യാഭ്യാസ മന്ത്രിയുള്‍പ്പെടെ ആറ് നേതാക്കള്‍ കോടതിയില്‍ ഹാജാരാകും

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഉള്‍പ്പെടുന്ന ആറ് എല്‍ഡിഎഫ് നേതാക്കളും ഇന്ന് കോടതിയില്‍ ഹാജരാകും. വിചാരണ ആരംഭിക്കു ന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളെല്ലാം ഹാജരാക ണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വി ശിവ ന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, കെ അജിത്, സി കെ സദാശിവ ന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതികള്‍. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വ രുത്തല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വിചാരണ നട പടികളുടെ തീയതി കോടതിയും ഇന്ന് തീരുമാനിക്കും. 2015 മാര്‍ച്ച് 13ന് ബാര്‍ കോഴ ക്കേസില്‍ പ്രതിയായ കെ എം മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസപ്പെ ടുത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.