എല്ലു രോഗവിദഗ്ധരുടെ അഭാവം, രോഗികൾ വലയുന്നു.
ആലുവ, എറണാകുളം ജില്ലയിൽ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ആക്ഷേപ രഹിതമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ആലുവ ജനറൽ ആശുപത്രിയിൽ എല്ലു രോഗവിദഗ്ധരുടെ സേവനം സ്തംഭനാവസ്ഥയിൽ ആയതോടെ രോഗികൾ പ്രതിസന്ധിയിലായിരിക്കുന്നു, ഔട്ട് പേഷ്യൻ്റ് വിഭാഗത്തിൽ പേരിന് പോലും ഓർത്തോ വിഭാഗത്തിന് ആളില്ലാതായിരിക്കുന്നു. ഉള്ളവർ ആകട്ടെനെട്ടോട്ടമോടുകയാണ്, കോവിഡ് കാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സേവനം നടത്തി പേരെടുത്ത ജനസൗഹൃദ ആശുപത്രിയായിരുന്ന ഇവിടെക്കാണ് കൊച്ചി വിമാനത്താവളം വഴി വരുന്ന പ്രവാസികൾ പോലും ചികിത്സക്കെത്തിയിരുന്നത്, ഇപ്പോൾ റോഡപകടത്തിൽ ഉൾപ്പെടെ എല്ലു രോഗ ചികിത്സക്കായ് വരുന്നവർ നഗരത്തിലെ നക്ഷത്ര ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ്, തീരദേശ പ്രദേശമായ പറവൂർ മുതൽ കിഴക്കൻ മലയോര പ്രദേശത്ത് നിന്ന് വരുന്ന സാധാരണക്കാർ വരെ വലിയ ആശ്വാസമായ് കാണുന്ന ആലുവ ജനറൽ ആശുപത്രിയിൽ എത്രയും വേഗം ഡോക്ടർമാരുടെ കുറവ് നികത്തി ജനങ്ങളെ സഹായിക്കണമെന്നു് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
Comments (0)