കൊച്ചിൻ ബിനാലെ, കെങ്കേമം, കരാറുകാരും ജോലിക്കാരും ആത്മഹത്യയുടെ വക്കിൽ

കൊച്ചിൻ ബിനാലെ, കെങ്കേമം, കരാറുകാരും ജോലിക്കാരും ആത്മഹത്യയുടെ വക്കിൽ
കൊച്ചിൻ ബിനാലെ, കെങ്കേമം, കരാറുകാരും ജോലിക്കാരും ആത്മഹത്യയുടെ വക്കിൽ

കൊച്ചി: അന്തർ ദേശീയമായി കൊട്ടിഘോഷിക്കപ്പെട്ട് നടത്തിയ കൊച്ചി ബിനാലെയുടെ വിജയത്തിനായ് അഹോരാത്രം കഷ്ടപ്പെട്ട കരാറുകാരും ജോലിക്കാരും ലഭിക്കാനുള്ള തുക കിട്ടാതെ ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുന്നു. പലരും കെട്ടുതാലി പണയം വച്ചും ബാങ്കുകളിൽ നിന്നും കടമെടുത്താണ് ജോലികൾ നടത്തിയിരുന്നത് 2018 മുതലുള്ള തുകകളാണ് പലർക്കും കിട്ടാനുള്ളത്, സംഘാടകരിൽ പ്രധാനിയായ ബോസ് കൃഷ്ണമാചാരി എന്ന വ്യക്തി മാത്രം വിചാരിച്ചാൽ ഇവരുടെ കിട്ടാനുള്ള തുക ലഭ്യമാകുമായിരുന്നു. സർക്കാരിൽ നിന്നും ഗ്രാൻ്റായും, സ്വകാര്യ ഏജൻസികളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും സംഭാവനകളായ് കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും ഇവരുടെ കുടിശ്ശിക കൊടുത്ത് തീർക്കാതെ സംഘാടകർ സുഖലോലുപതക്കായ് ലോക രാജ്യങ്ങൾ ചുറ്റിയടിക്കയാണ്, നിയമ വ്യവസ്ഥ പ്രകാരവും മധ്യസ്ഥൻമാരുമായുoബന്ധപ്പെട്ട് കിട്ടാനുള്ള തുകലഭ്യമാക്കാൻ നടത്തുന്ന ശ്രമങ്ങൾ പരിഹാസപൂർണമായ് തിരസ്കരിക്കുന്ന സമീപനമാണ് സംഘാടകർക്കുള്ളത്, പണം സംഭാവനയായ് കിട്ടുമ്പോൾ തരാം എന്ന മറുപടിയിലൂടെ കരാറുകാരെ പരിഹാസ്യരായ് കാണുന്ന സമീപനം പണം ലഭ്യമാകാനുള്ളവരെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ്, ഒരു ചാരിറ്റബിൾ ട്രസ്റ്റ് ആക്റ്റ് അനുസരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിനാലെ ഫൗണ്ടേഷനിലെ പണം തിരിമറികളും തട്ടിപ്പുകളും കേന്ദ്ര ഏജൻസികൾ കൃത്യമായ പരിശോധനകൾ നടത്തിയാൽ ബിനാലെയുടെ മറവിൽ നടന്നിട്ടുള്ള ഗൗരവതരമായ പല കാര്യങ്ങളും പുറത്ത് വരുന്നതാണ് .