യോഗ്യതയില്ലാത്ത ട്രാവൽ ഏജൻസികൾ, നടത്തുന്ന :മാലി ദ്വീപ് അദ്ധ്യാപക റിക്രൂട്ട്മെൻ്റ്, തട്ടിപ്പിന് കളമൊരുക്കുമോ? പോലീസ്, കണ്ണടക്കുന്നത് ലാഭവിഹിതം ലഭിക്കാനോ?

യോഗ്യതയില്ലാത്ത ട്രാവൽ ഏജൻസികൾ, നടത്തുന്ന :മാലി ദ്വീപ് അദ്ധ്യാപക റിക്രൂട്ട്മെൻ്റ്, തട്ടിപ്പിന് കളമൊരുക്കുമോ? പോലീസ്, കണ്ണടക്കുന്നത് ലാഭവിഹിതം ലഭിക്കാനോ?
യോഗ്യതയില്ലാത്ത ട്രാവൽ ഏജൻസികൾ, നടത്തുന്ന :മാലി ദ്വീപ് അദ്ധ്യാപക റിക്രൂട്ട്മെൻ്റ്, തട്ടിപ്പിന് കളമൊരുക്കുമോ? പോലീസ്, കണ്ണടക്കുന്നത് ലാഭവിഹിതം ലഭിക്കാനോ?
കൊച്ചി: വിദേശജോലി സ്വപ്നം കണ്ട് കൊച്ചിയിലേക്ക് വന്ന് ജീവിതവും, സമ്പാദ്യവും നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്ന പതിനായിരങ്ങളുടെ ദൈന്യതയും ആവലാതികളും ദൈനം ദിനം മാധ്യമങ്ങളിൽ നിറയുമ്പോൾ ഇതിൻ്റെ തനിയാവർത്തനങ്ങളും കബളിപ്പിക്കാനുള്ള അനുകൂല സാഹചര്യങ്ങളും ചെയ്തു കൊടുക്കുന്ന കൊച്ചി പോലിസിനും, പ്രൊട്ടക്ടർ ഓഫ് എമിഗ്രേഷൻ കൊച്ചി യൂണിറ്റിനും ഉദ്യോഗാർത്ഥികളെ പറ്റിച്ചു നേടുന്ന കോടികളിൽ നിന്നു കൃത്യമായ വിഹിതം കിട്ടുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം തട്ടിപ്പുകൾ നടന്നു കഴിഞ്ഞതിന് ശേഷം പോലീസ് ഉണർന്നാലും പ്രവർത്തിച്ചാലും ആർക്കും ഒരു പ്രയോജനവും ലഭിക്കയില്ല ,മാലിദ്വീപ് സമൂഹങ്ങളിലേക്ക് ആദ്ധ്യാപക ഒഴിവുകളിലേക്ക് എന്ന പേരിൽ യോഗ്യത ഇല്ലാത്ത റിക്രൂട്ടിംഗ് ഏജൻസികൾ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ചില ഹോട്ടലുകൾ കേന്ദ്രീകരിച്ച് വ്യാപകമായ റിക്രൂട്ടിംഗ് നടത്തി കൊണ്ടിരിക്കയാണ് 100 ൻ്റെ ലൈസൻസ് ഉണ്ടെന്ന് അവകാശപ്പെടുന്നവരാണ് ഇങ്ങനെ 500, ആയിരം, പേരെ റിക്രൂട്ടിംഗ് നടത്തി സർട്ടിഫിക്കറ്റുകളും, പാസ്പോർട്ടും മറ്റ് രേഖകളും വാങ്ങി വക്കുന്നത്, സൗത്ത് റയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടലിൽ നൂറും ഇരുനൂറും പേരുടെ ഒഴിവെന്ന പേരിൽ പതിനായിരക്കണക്കിന് പേരെയാണ് മാരത്തോൺ ഇൻ്റർവ്യു നടത്തി ഇങ്ങനെ കബളിപ്പിക്കുന്നത്, ലിറ്റിൽ ഫ്ലവർ എന്ന ഏജൻസിയിൽ മുംബെയിൽ നിന്നുള്ള പല ഏജൻസികൾക്കും വേണ്ടി നൂറിൻ്റെ ലൈസൻസിൻ്റെ മറവിൽ ഇങ്ങനെ ഉദ്യോഗാർത്ഥികളെ ചൂഷണം ചെയ്യുന്നുണ്ട്, കൊച്ചിയിൽ വ്യാപകമായി കോടിക്കണക്കിന് രൂപ ഉദ്യോഗാർത്ഥികളിൽ നിന്ന് തട്ടിച്ചെടുത്ത് സ്ഥലം കാലിയാക്കുകയും യുവതി യുവാക്കളെ വഴിയാധാരമാകുന്നതും ഈ നൂറ് ലൈസൻസ് കരാണ്, ഇത് മനസിലാക്കിയിട്ടും കണ്ണടച്ചിരുട്ടാക്കുന്നത് കൊച്ചിയിലെ പോലീസും പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേഷൻ അധികൃതരുമാണ്, ഇവർ നൽകുന്ന പരസ്യം പരിശോധിച്ചാൽ മാത്രം മതി ഇവർക്കിങ്ങനെ ഇൻ്റർവ്യു നടത്താൻ യോഗ്യത ഉണ്ടൊയെന്ന്,,ഇത് സംബസിച്ച് ഒരു മുന്നറിയിപ്പ് പരാതി, മീഡിയ മിഷൻ ഫോർ ആൻ്റി ടെറ റിസം, ആൻ്റ് യൂത്ത് പ്രൊട്ടക്ഷൻ എന്ന സംഘടന പോലീസിൽ പരാതി നൽകിയിട്ടുണ്ട്, കൊച്ചിയിലുള്ള പ്രൊട്ടക്റ്റർ ഓഫ് ഇമിഗ്രേഷൻ വിഭാഗവും ഈ അനധികൃത റിക്രൂട്ട്മെൻ്റിനെതിരെ കണ്ണടക്കുകയാണ്, നൂറ് എന്ന ഗണത്തിൽ പെട്ട ലൈസൻസ് ഉണ്ടെന്ന് അവകാശപ്പെടുന്നവർ മുഖ്യധാരാ മാധ്യമങ്ങളിൽ ഇങ്ങനെ വ്യാപക പരസ്യങ്ങൾ നടത്തി റിക്രൂട്ട്മെൻ്റ് നടത്തിയിട്ടും ബന്ധപ്പെട്ടവർ മൗനം പാലിക്കുകയാണ് എറണാകുളം സൗത്ത് കേന്ദ്രീകരിച്ചുള്ള ചില ഏജൻസികൾ അഫ്ഗാനിസ്ഥാനിലേക്ക് നടത്തിയ അനധികൃത മനുഷ്യകടത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് കൊച്ചിയിലെ പോലിസായിരുന്നു., ദുബായിലേക്ക് റിക്രൂട്ട് നടത്തി അവിടെ നിന്ന് റോഡ് മാർഗം അഫ്ഗാനിലെത്തി ചേർന്നവർ ഇന്ത്യക്കെതിരെ യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ഇന്ത്യൻ പട്ടാളത്തിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടതും അന്ന് വാർത്തയായിരുന്നു. ഈ ഏജൻസികൾ ഇന്നും പേരു് മാറ്റി ഇതേ സ്ഥലത്ത് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരുന്നിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല എന്ന രീതിയാണ് കൊച്ചി പോലിസും ബന്ധപ്പെട്ട അധികാരികളും