സ്പെഷ്യൽ പോസ്റ്റർ ബാലറ്റ് ബലമായി വാങ്ങിനൽകാൻ രാഷ്ട്രീയകക്ഷികൾ

കോതമംഗലം : കോവിഡ് ബാധിതർക്കും ക്വാറന്‍റെനിലുള്ളവർക്കും  തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സ്പെഷ്യൽ പോസ്റ്റർ വോട്ട് സംവിധാനത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ.

പോസ്റ്റൽ ബാലറ്റുകൾ പോസ്റ്റുമാന്റെ  കൈവശത്ത് നിന്നുതന്നെ കൈപ്പറ്റിയശേഷം വോട്ടറുടെ അടുത്ത് വ്യക്തി വോട്ട് രേഖപ്പെടുത്തി വാങ്ങുകയാണ് ചെയ്യുന്നത്. പലപ്പോഴും ബാലറ്റുമായി ചെല്ലുന്നവർ തന്നെ ബലമായി വോട്ട് ചെയ്തു കൊണ്ട് പോവുകയാണ്.  സ്പെഷ്യൽ വോട്ട്ചെയ്ത ശേഷം തിരികെ അയക്കാനുള്ള വലിയ കവറിനുള്ളിലെ ചെറിയ കവറില്‍ ബാലറ്റ് ഇട്ട് ഒട്ടിച്ചശേഷം പോസ്റ്റല്‍ ബാലറ്റ് ലഭിച്ചവരില്‍ നിന്നും ആരോഗ്യവകുപ്പ് ഒരു സത്യവാങ്മൂലം എഴുതി വാങ്ങണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.വോട്ടർക്ക് അയക്കുന്ന കവറിനുള്ളിൽ ഉള്ള സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തി ഒപ്പിട്ടു നൽകേണ്ടത് സ്പെഷ്യൽ പോളിംഗ് ഓഫീസർമാരായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആണ്.പോസ്റ്റൽ ബാലറ്റ് നൽകിയവരുടെ പട്ടിക ജില്ലാ മെഡിക്കൽ ഓഫീസർ മുതൽ അതത് പ്രദേശത്തെ ഹെൽത്ത് ഇൻസ്പെക്ടർ അല്ലെങ്കിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കൈവശമുണ്ട്.ഇത് പഞ്ചായത്ത് അധികൃതർ വഴി ഭരണാധികാരികൾക്കും നൽകിയിട്ടുമുണ്ട്.എന്നാൽ പോസ്റ്റുമാനില്‍ നിന്നോ പോസ്റ്റൽ ബാലറ്റ് ലഭിച്ചയാളില്‍ നിന്നോ ബാലറ്റ് കൈവശപ്പെടുത്തിയ ശേഷം ആരോഗ്യ വകുപ്പ് അധികൃതരുടെ സത്യവാങ്മൂലം സ്വാധീനമുപയോഗിച്ച് ഒപ്പിട്ടു വാങ്ങുകയാണ് ചെയ്യുന്നത്.ഇത് എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.കോവിഡ് ബാധിതൻ ആണെന്ന് പുറത്ത് അറിയാൻ താൽപര്യമില്ലാത്തവരെയാണ് കൂടുതലായി ചൂഷണം ചെയ്യുന്നത്.ഇവരിൽ പലരും പോസ്റ്റൽ ബാലറ്റുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കൈമാറുകയായിരുന്നു.