സിയാൽ പാലം നിര്‍മിച്ചു. എന്തിനാണ് പാലമെന്ന് ജനങ്ങള്‍
കാലടി: യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കുന്നതിന് വേണ്ടിയാണ് പാലം നിർമ്മിക്കുന്നത്. നെടുമ്പാശേരി വിമാനത്താവള കമ്പനിയായ സിയാൽ നിർമ്മിച്ചിരിക്കുന്ന പാലം കണ്ടാൽ ഇങ്ങനെയും പാലം നിർമ്മിക്കാമെന്ന് മനസിലാകും.തുറവുംകര നായത്തോട് ലിങ്ക് റോഡിലാണ് അശാസ്ത്രീയമായ പാലം സിയാൽ പണികഴിപ്പിച്ചിരിക്കുന്നത്.കാഞ്ഞൂർ പഞ്ചായത്തിനെയും അങ്കമാലി നഗരസഭയേയും ബന്ധിപ്പിക്കുന്നതാണ് പാലം.ചെങ്ങൽ തോടിന് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന് 9 മീറ്റർ വീതിയുണ്ട് എന്നാൽ ഇരു വശങ്ങളിലും കഷ്ട്ടി ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന വീതി മാത്രമാണ് ഉള്ളത്. പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനും കഴിയില്ല.പാലത്തിന്റെ വീതി കുറച്ച് ഉളളുവെന്ന മുന്നറീപ്പ് ബോർഡും പാലത്തിന് നടുവിൽ തന്നെ സ്ഥാപിച്ചിരിക്കുന്ന കൗതുകവും പാലത്തിലുണ്ട്.വെള്ളപ്പൊക്കം ഉണ്ടായാൽ
സുരക്ഷയൊരുക്കുവാൻ സിയാൽ 8 കോടിരൂപ ചിലവിലാണ് പാലം നിർമ്മിച്ചത്. അൻവർ സാദത്ത് എംഎൽഎ അടക്കമുള്ളവർ സ്ഥലത്തെത്തി നിർമ്മാണ സമയത്ത് പാലത്തിന്റെ അശാസ്ത്രീയത ചുണ്ടി കാട്ടിയതാണ്. എന്നാൽ അതൊന്നും ചെവിക്കൊളളാതെയാണ് അധികൃതർ പാലം നിർമ്മിച്ചത്. ജനങ്ങൾക്ക് ഈ പാലം കൊണ്ട് യാതൊരു ഗുണവുമില്ല.ഇരുകരയിലുമായി 3 സെന്റ് ഭൂമി ഏറ്റെടുത്ത് 9 മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നിർമ്മിക്കണമെന്ന ആവശ്യത്തിന് മുന്നിൽ സിയാൽ അധികൃതർ മുഖം തിരിക്കുകയായിരുന്നു. ഭൂവുടമകൾ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതുമാണ്.അശാസ്ത്രീയ പാലം നിർമ്മാണത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Comments (0)