കശുമാങ്ങയിൽ നിന്നും 'ഫെനി ഉൽപാദനം പദ്ധതി' ആവിയാക്കി സർക്കാർ ഉദ്യോഗസ്ഥർ

കശുമാങ്ങയിൽ നിന്നും 'ഫെനി ഉൽപാദനം പദ്ധതി' ആവിയാക്കി സർക്കാർ ഉദ്യോഗസ്ഥർ

കേരളത്തിന് യാതൊരു മുതൽമുടക്കില്ലാതെ കോടികൾ നികുതിയായി ലഭിക്കാനും, പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ  ലഭിക്കുകയും ചെയ്യുന്ന പദ്ധതിയായ കശുമാങ്ങയിൽ നിന്ന് ഫെനി ഉൽപ്പാദിപ്പിക്കാനുള്ള ഒരു പദ്ധതി 2019-ൽ പയ്യാവൂർ സഹകരണ ബാങ്ക് അധികൃതർ സർക്കാറിന് സമർപ്പിക്കുകയും 2020 ൽ അതിന് അനുമതി നൽകുകയും ചെയ്തതാണ്. ഇത് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചാൽ അനേകം പേർക്ക് തൊഴിൽ ലഭ്യമാക്കാനും പ്രയോജനപ്പെടുത്താനുള്ള അവസരമായിരുന്നു.  ഓരോ ഫയലുകളും ഓരോ ജീവിതമാണ് എന്ന അധികാരത്തിലേറിയ ആദ്യ ദിവസം സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ ഉത്ഘോഷിച്ച മുഖ്യമന്ത്രിയെ പോലും വെള്ളം കുടിപ്പിച്ച് ഫയലുകൾക്കിടയിൽ അടയിരിക്കുന്ന സർക്കാർ ജീവനക്കാർ അവരുടെ ജോലിയുടെ മാത്രം സുരക്ഷിതത്വം ഉറപ്പാക്കുമ്പോൾ തൊഴിലില്ലാത്തവരുടെ സ്വപ്നങ്ങൾ ആവിയായി പോകുന്നു.  ഈ പദ്ധതി നടപ്പിൽ വരുത്താൻ കോടികളുടെ മുതൽമുടക്ക് ആവശ്യമില്ലെങ്കിലും പദ്ധതി നടപ്പാക്കുക വഴി പതിനായിരക്കണക്കിന് കർഷകർക്ക് നേട്ടവും അനേകർക്ക് തൊഴിലും ലഭിക്കുന്നതോടൊപ്പം ലോട്ടറിയും കള്ളും മാത്രം വിറ്റ് ഖജനാവ് നിറക്കുന്ന സർക്കാരിന് ഇതൊരു ആശ്വാസവു മാകും. ഇത് പ്രാവർത്തികമാകുമ്പോൾ ഇടനിലക്കാർക്കും രാഷ്ട്രീയക്കാർക്കും ലാഭം  ഉണ്ടാകില്ല എന്നത് വാസ്തവമാണ്. അതുകൊണ്ടാ  യിരിക്കും ഇത്തരം പദ്ധതികൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർ താല്പര്യം കാണിക്കാത്തതും.