കളക്ടർ ഇടപെട്ടു; മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ സമരം തീർന്നു

കൊച്ചി: കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ ഹൗസ് സർജന്മാരും വിദ്യാർഥികളും നട ത്തുന്ന സമരം ജില്ലാ കളക്ടർ എസ്. സുഹാസിന്റെ ഇടപെടലിനെ തുടർന്ന് പിൻവലിച്ചു. ഹൗസ് സർജൻ പ്രതിനിധികളുമായും വിദ്യാർഥി യൂണിയൻ പ്രതിനിധികളുമായി കളക്ടർ നടത്തിയി ചർച്ചയെ തുടർന്നാണ് സമരത്തിന് പരിഹാരമായത്.കഴിഞ്ഞ മാർച്ച് മാസം മുതൽ സമ്പൂർണ്ണ കൊവിഡ് ആശു പ്രതി ആയതിനാൽ പഠന സൗകര്യം പൂനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ്  വിദ്യാർഥികൾ സമരം ആരംഭിച്ചത്. ആ ലു വി ജില്ലാ ആശുപ്രതിയിൽ കോവിഡ്  ചികിത്സക്കായുള്ള കൂടുതൽ സൗകര്യങ്ങൾ പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളേജിലെ ഐപി പുനരാരംഭിക്കാൻ കഴിയുമെന്ന് കളക്ടർ യോഗത്തിൽ അറിയിച്ചു. ഇത് മെഡിക്കൽ കോളേജിലെ കൊവിഡ് രോഗികളുടെ തിരക്ക് കുറക്കാൻ സാധിക്കും. ആലുവ ആശുപ്രതിയുടെ നവീകരണത്തിനായി എസ് ഡി ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും എൻഎച്ച്എം ഫണ്ടിൽ നിന്നും 4.5 ലക്ഷം രൂപയും നൽകും. 31നുള്ളിൽ കൊവിഡ് രോഗികൾക്കായി 100 ഓക്സിജൻ കിടക്കകൾ ഉൾപ്പെടുന്ന വിപുലമായ ബ്ലോക്ക് പ്രവർത്തനം ആരംഭിക്കാൻ കഴിയും.
ആലുവയിൽ പ്രവർത്തന സജ്ജമാകുന്നതോടെ കളമശ്ശേരി ആശുപത്രി പഴയ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും കളക്ടർ പറഞ്ഞു.
എമർജന്സി എ.പി. സർവീസ് ഉടൻ ആരംഭിക്കാൻ ക ഴിയുമെന്നും കളക്ടർ അറിയിച്ചു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാ നാ യി മD ഡിക്കൽ കോളജ്
കേന്ദ്രീകരിച്ച് കമ്മിറ്റി രൂപീകരിക്കാനും കളക്ടർ നിർദേശിച്ചു. ആർഎംഒ ഡോ. ഗണേഷ് മോഹൻ, ആശുപ്രതി സൂപ്രണ്ട്പീറ്റർ വാഴയിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.