ഐ.ജി.ഓഫീസ് മാർച്ചിൽ നാണംകെട്ട സി.പി.ഐ - ഭൂമാഫിയ സംഘം ഞാറക്കൽ സർക്കിൾ ഇൻസ്പെക്ടർ മുരളിയെ ബലിയാടാക്കാൻ നീക്കം നടത്തുന്നു

കേരള ചരിത്രത്തിൽ ഇതുവരെ നടന്നിട്ടുള്ള സമരങ്ങളിൽ ഏറ്റവും നാണം കെട്ട രീതിയിൽ നടന്ന സമരം എന്ന് സി.പി.ഐ, നേടിയെടുത്ത ഐ.ജി.ഓഫീസ് മാർച്ചിൽ ഒരു എം. എൽ. എ. യുടെ കൈ പോലീസ് സമരമുഖത്ത് തല്ലിയൊടിച്ചെന്ന് കള്ളകഥയുണ്ടാക്കുകയും കൃത്രിമമായി ഫോട്ടോഷോപ്പ് ചെയ്ത് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കൂടെ പ്രചരിപ്പിചതും ജനങ്ങൾ അത് അവജ്ഞയോടെ തള്ളിക്കളഞ്ഞതും പാർട്ടിയെവളരെയധികം നാണം കെടുത്തിയതിൽ ജില്ലയിൽ പാർട്ടി ചുമതല വഹിക്കുന്ന ചില നേതാക്കൻമാർ അടങ്ങുന്ന ഭൂമാഫിയക്ക് വലിയ പങ്കുണ്ട് ജില്ലയുടെ റുറൽ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഈ ഭൂമാഫിയ പാർട്ടി കൂട്ടുകെട്ട് ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വളരെ കുറച്ചൊന്നുമല്ല തലവേദനകൾ ഉണ്ടാക്കിയിട്ടുള്ളത് പാടം അനധികൃതമായി മണ്ണിട്ട് നികുത്തുന്നവരെയോ നിരത്തുകൾ കയ്യടക്കി മരണവണ്ടികളായി ചീറി പായുന്ന മണ്ണ് - കരിങ്കൽ ലോറികളെ പോലീസ് കസ്റ്റഡിയിലെടുത്താൽ അതിനെതിരെ മനപ്പൂർവ്വം പ്രശ്നമുണ്ടാക്കുന്ന ചിലർ സ്ഥിരമായി പോലിസിനെ ബുദ്ധിമുട്ടിക്കകയാണ്. ഇവരുടെ ഇംഗിതത്തിന് നില്ക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കള്ള പരാതികളും ഭീഷണിയും സ്ഥിരമാണ്. ഇവരുടെ ഭീഷണിക്കും പ്രലോഭനങ്ങൾക്കും വഴങ്ങാത്ത ഞാറക്കൽ സർക്കിൾ ഇൻസ്പെക്ടർ മുരളിക്കെതിരെ ഭൂമാഫിയ പടയൊരുക്കം തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. മുരളി എന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് നന്നായി അറിയുന്ന മേലുദ്യോഗസ്ഥരും ഭരണകക്ഷി പ്രതിപക്ഷ ഭേദമെന്യെ എല്ലാവരും പൂർണ പിന്തുണ മുരളിക്ക് നൽകിയിരുന്നു. അതായിരുന്നു സി.പി.ഐ.യെ ഞാറക്കൽ വിഷയം ഐ.ജി ഓഫീസ് പിക്കറ്റിംങ്ങ് വരെ എത്തിച്ചത്. എന്തായാലും നാണം കെട്ട സി.പി.ഐ, അഭിമാനം രക്ഷിക്കണമെന്ന ആഗ്രഹത്താൽ മുരളിയെ ഞാറക്കൽ നിന്ന് മാറ്റി നിർത്തുക എന്ന ആവശ്യം മാത്രമായി എന്നതായി ചുരുക്കി. ഇത് സർക്കാർ നടപ്പിലാക്കിയാൽ പല പോലിസ് ഉദ്യോഗസ്ഥരും തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞു നിക്കാൻ സാധ്യതയുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്ന് നിയമം നടപ്പാക്കാൻ വേണ്ടതായ സംരക്ഷണം ഉറപ്പാക്കണമെന്നതാണ് അവരുടെ ആവശ്യം. എന്നാൽ സർക്കാർ ഈ വിഷയത്തിൽ രാഷ്ട്രീയം കളിച്ചാൽ പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്കും സർക്കാരിനും വലിയ വില കൊടുക്കേണ്ടി വരും.