സ്വപ്നയുടെ ജീവൻ അപകടത്തിലോ ?

സ്വപ്നയുടെ ജീവൻ അപകടത്തിലോ ?

തിരു: കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും കുഴിച്ചുമൂടിയ ഒരു ദുരൂഹമരണമുണ്ട്, എറണാകുളം സ്വദേശി പി.ആർ. രാജേഷ് എന്ന യുവാവിന്റെ മരണം. സർക്കാരിന്റെ പണം തട്ടിയെടുത്ത കേസിലെ പ്രതിയായതിനാൽ നീതിബോധം വഴിഞ്ഞൊഴുകിയ മാധ്യമങ്ങൾ വാമൂടിക്കെട്ടി.പ്രതിയായാൽ വിചാരണ ഇല്ലാതെ കൊന്നാലും കുഴപ്പമില്ലെന്ന സമൂഹത്തിന്റെ പൊതുബോധം കൂടിയായതോടെ എല്ലാം ശുഭം!36 വയസ്സുള്ള രാജേഷ് ആദ്യം ഓട്ടോ ഡ്രൈവറായി പിന്നീട് പെട്രോൾ ബങ്കിലെ തൊഴിലാളി ,പൊടുന്നനെ കോടീശ്വരൻ ! 100 കോടി രൂപയുടെ ടാർ അഴിമതിക്കേസിൽ പ്രതിയായതോടെയാണ് രാജേഷിനെ പുറം ലോകം അറിഞ്ഞത്. രാജേഷ് പല വമ്പന്മാരുടെയും ബെനാമിയായിരുന്നു. പെട്രോളിയം കമ്പനികളുടെ നിരവധി കരാറുകാർ പ്രതികളായിരുന്ന കേസിൽ ആദ്യം തടവിലായത് രാജേഷ് മാത്രം! 2007 ഡിസംബറിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ രാജേഷ്, പത്രസമ്മേളനംവിളിച്ച് തനിക്ക് സംഭവിച്ച ചതികൾവിശദീകരിയ്ക്കാൻ തീരുമാനിച്ചു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് ജനം കാണുന്നത് സമീപത്തെ പുഴയിൽ രാജേഷിന്റെ അഴുകി തുടങ്ങിയ ജഡം 164 മാപ്പ് സാക്ഷിയാക്കാൻ നീക്കം നടക്കുമ്പോഴായിരുന്നു ഇയാൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. കോടതിയുടെ വിമർശനം നേരിട്ടിട്ടും അന്വേഷണം തേഞ്ഞുമാഞ്ഞു. കോടികൾ തട്ടിയെടുത്ത 19 കരാറുകാർ സസുഖം വാഴുന്നു.ശിവശങ്കറിന്റെ പുസ്തകത്തിലെ പരാമർശങ്ങൾക്ക് സ്വപ്നയുടെ മറുപടി പല ഉന്നതന്മാരുടെയും ഉറക്കംകെടുത്തിയിരിയ്ക്കുന്നു. ഇതോടെ കേരളാ പോലീസും അങ്കലാപ്പിലായി. മുഖ്യമന്ത്രിയുടെ പേരു് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന ഓഡിയോ ടേപ്പ് റെക്കോഡ് ചെയ്തത് കേരളാ പോലീസിലെവനിതാ പോലീസുകാരിയും അത്ശിവശങ്കരന്റെനിർദ്ദേശപ്രകാരമായിരുന്നെന്ന വെളിപ്പെടുത്തലും പോലീസിനെ വെട്ടിലാക്കി. നേരത്തെ സംഭവത്തിൽ പകച്ച്സ്വർണ്ണക്കടത്ത് അന്വേഷണം പോലും മരവിപ്പിച്ച് കേരളം വിട്ട കേന്ദ്ര അന്വേഷണ ഏജൻസികൾ ഇതോടെ ശരവേഗത്തിൽ മടങ്ങിവന്നിരിയ്ക്കുന്നു. സ്വപ്നയുടെ മൊഴി രേഖപ്പെടുത്താൻ അവർ നോട്ടീസും നൽകി കഴിഞ്ഞു. കേന്ദ്ര ഏജൻസികളുടെ ചട്ടുകമാകും മുമ്പ് സ്വപ്നയെ ഏത് വിധേനയും വ്യാജ സർട്ടിഫിക്കറ്റിന്റെ പേരിൽ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കാൻ കേരള പോലീസ് നീക്കം ആരംഭിച്ചു . പോലീസിന് ഇവരെ കസ്റ്റഡിയിൽ വച്ച് സമ്മർദ്ദം ചെലുത്തി മാറ്റിപ്പറയിപ്പിക്കാൻ കഴിയും.സർട്ടിഫിക്കറ്റിന്റെ ഉറവിടം തേടി പോലീസ് മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. സ്വപ്ന യുടെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഇത്രയും നാൾ ഉറക്കത്തിലായിരുന്ന കേരള പോലീസിന്റെ നിലവിലെ ആവേശം ആരേയും അത്ഭുതപ്പെടുത്തിയിരിയ്ക്കുന്നു. മാധ്യമങ്ങൾക്ക് അനുവദിച്ചഇന്റർവ്യൂകളിലെല്ലാം സ്വപ്നാ സുരേഷ് തന്റെ മരണത്തെക്കുറിച്ച് ആവർത്തിയ്ക്കുന്നു. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്നസ്ത്രീയ്ക്ക് എന്തിന്ന് ഭയം? ഒന്നുകിൽ മരണംഅതല്ലെങ്കിൽ അറ്റാക്ക് അതല്ലെങ്കിൽ ജയിൽഇതാണ് സ്വപ്ന അവസാനം പറഞ്ഞവാക്കുകൾ .എന്തായാലും സ്വപ്നയുടെ വാക്കുകളിൽ അവർ ആരെയൊക്കെയോ ഭയക്കുന്നു. ആത്മഹത്യയെക്കുറിച്ച് സ്വപ്ന ആവർത്തിച്ച് പറയുന്നു. സ്വന്തം പാളയത്തിൽ തന്നെയുള്ളവർ ശത്രുക്കളായിസംഘടിച്ചതോടെ സ്വപ്ന യുടെ ഭാവി എന്താകും? എതിരാളികൾ രാഷ്ട്രീയമായി ശക്തരാണെന്നതും സ്വപ്നയുടെ ജീവൻ അപകടത്തിലാക്കും. കേസിലെ പ്രധാനിയായ സ്വപ്ന ഇല്ലാതായാൽ കേസുതന്നെ ദുർബലപ്പെടും. എന്തായാലും 100 കോടി രൂപയുടെ ടാർ കുംഭകോണ കേസിലെ പ്രതി പി.ആർ രാജേഷിന്റെ ദുരൂഹമരണം ഇതോടൊപ്പം ചേർത്ത് വായിയ്ക്കേണ്ടതാണ് .