ഇന്ത്യയില്‍ നിന്ന് എന്ന് വേര്‍പെട്ട ആ കാലം മുതല്‍ പാകിസ്താന്‍ പിച്ചച്ചട്ടിയുമായി കരഞ്ഞു നടക്കുകയാണ്; പാക് പ്രധാനമന്ത്രി

ഇന്ത്യയില്‍ നിന്ന് എന്ന് വേര്‍പെട്ട ആ കാലം മുതല്‍ പാകിസ്താന്‍ പിച്ചച്ചട്ടിയുമായി കരഞ്ഞു നടക്കുകയാണ്; പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട കാലം മുതല്‍ പാകിസ്താന്‍ പട്ടിണിയിലാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. എപ്പോഴും പണം കടം വാങ്ങുന്ന രാജ്യം എന്ന നിലയിലാണ് എല്ലാ രാഷ്ട്രങ്ങളും പാകിസ്താനെ കാണുന്നത്. എഴുപത്തിയഞ്ച് വര്‍ഷമായി പാകിസ്താന്‍ പിച്ചച്ചട്ടിയുമായി കരഞ്ഞ് നടക്കുകയാണെന്നും ഷെരീഫ് പറഞ്ഞു. ഇസ്ലാമാബാദില്‍ അഭിഭാഷകരുടെ സമ്മേളനത്തെ അഭംസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഏതെങ്കിലുമൊരു സുഹൃദ് രാജ്യത്തേക്ക് പോകുകയോ, ഫോണ്‍ ചെയ്യുകയോ ചെയ്താല്‍, കടം ചോദിക്കാന്‍ വന്നതാണെന്നാണ് അവര്‍ കരുതുന്നത്. ചെറിയ രാജ്യങ്ങള്‍ പോലും ഇന്ന് പാകിസ്താനെ മറികടന്നിരിക്കുകയാണ്. നമ്മള്‍ 75 വര്‍ഷമായി പിച്ചച്ചട്ടിയുമായി അലയുന്നു. പാകിസ്താനേക്കാള്‍ ജിഡിപി വളര്‍ച്ച കുറവുള്ള രാജ്യങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇന്ന് കയറ്റുമതിയുടെ കാര്യത്തില്‍ അവര്‍ വളരെ മുന്നിലാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താന്‍ ഇന്ന് എവിടെയാണ് നില്‍ക്കുന്നത്? അതൊരു വേദനിപ്പിക്കുന്ന ചോദ്യമാണ്. എവിടെയും എത്താതെ നമ്മള്‍ ഇട്ടാവട്ടത്തില്‍ നിന്ന് കറങ്ങുകയാണ്. പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിന് മുന്‍പും പാകിസ്താന്റെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയായിരുന്നു. പ്രളയത്തോടെ അത് കൂടുതല്‍ വഷളായി. താന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ തന്നെ രാജ്യം തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ഘട്ടത്തില്‍ ആയിരുന്നെന്നും ഷെരീഫ് വെളിപ്പെടുത്തി.