കോട്ടയം: ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ രാജ്യതാത്പര്യം മുൻനിർത്തി അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കിംസ് ഹെൽത്ത് എന്ന സ്വകാര്യ ആശുപത്രി ഉടമസ്ഥരുടെ ഔദാര്യം സ്വീകരിച്ച് കേരള പോലീസ് അവരുടെ കെണിയിലകപ്പെട്ടെന്ന് ആരും സംശയിക്കുന്ന സംഭവ വികാസങ്ങളാണ് സംസ്ഥാന പോലിസിൻ്റെ ഭാഗത്ത് നിന്ന് കേരളം കണ്ട് കൊണ്ടിരിക്കുന്നത്,, ഇൻഡ്യാ രാജ്യത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും, നിഴൽ യുദ്ധം നടത്തുന്നവരുമായ് കൈകോർത്ത് ഈ രാജ്യത്തെ സാമ്പത്തികമായി തകർക്കാൻ അനധികൃതമായി രാജ്യത്തേക്ക് കള്ളപ്പണം ഒഴുക്കുകയും, കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തെന്ന കേന്ദ്ര എൻഫോഴ്സ്മെൻറ് വിഭാഗം 700 ലധികം പേരെ നേരിട്ട് തെളിവെടുപ്പ് നടത്തിയും അതിനൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും ബോധ്യപ്പെട്ട കേസിലെ ആരോപണ വിധേയരുടെ സ്ഥാപനത്തിൽ സൗജന്യങ്ങൾ വാങ്ങി ഓച്ചാനിച്ചു നില്ക്കാനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കേന്ദ്ര ഏജൻസികളെ കൂടാതെ കേരളത്തിലെ പ്രഗത്ഭനായ അന്വേഷണ ഉദ്യോഗസ്ഥനെന്ന് പേര് കേട്ട കേരള കേഡർ ഐ.പി.എസ്, ഹരിശങ്കർ ഇതു സംബന്ധിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കോടാനുകോടികളുടെ തിരിമറികളും നിയമലംഘനങ്ങളും കണ്ടെത്തിയിട്ടും, ഈ സ്ഥാപനത്തിൻ്റെ സ്വതന്ത്ര ഡയറക്ടർ എന്ന പദവിയിൽ കേരളത്തിൻ്റെ മുൻ ഡി.ജി.പിയും, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ കൊണ്ടിരുത്തി പ്രസ്തുത കേസന്വേഷിച്ച സമർത്ഥരായ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യുകയും കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയും ചെയ്തു.. പോലീസ് FIR നെ അടിസ്ഥാനമാക്കി E Cl R (എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് ) KCZO/28/2020 ആയി രജിസ്ട്രർ ചെയ്യപ്പെട്ട കേസിൽ കിംസ് ഹെൽത്ത് എന്ന സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുള്ളതുമാണ്, ഒരു കൊല്ലമായി ബഹു: ഹൈകോടതിയുടെ പരിധിയിൽ ഇരിക്കുന്നതും ഫെബ്രുവരി 3 ആം തീയതി ലാസ്റ്റ് ഹിയറിംഗ് കഴിഞ്ഞ് ഫൈനൽ ഓർഡറിന് വേണ്ടി പോസ്റ്റിംഗ് നടത്തി വച്ച്, കൂടാതെ, ആശുപത്രി ഉപകരണങ്ങളും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും ഈ കെട്ടിടങ്ങളുടെ യഥാർത്ഥ ഉടമസ്ഥനായ പ്രവാസിയായ ജൂബി ദേവസ്യയുടെ വ്യക്തിഗത ഉടമസ്ഥതിയിൽ തന്നെ ഉള്ളതാണെന്നും കേരള പോലീസിന് അറിയാവുന്നതാണ്, ഇതു സംബന്ധിച്ചുള്ള വ്യവഹാരങ്ങൾ നടക്കുന്ന കാലയളവിൽ ഈ സ്ഥാപനത്തിൻ്റെയഥാർത്ഥ ഉടമയായ ജൂബി ദേവസ്യയെ ചില രാഷട്രീയ പ്രമുഖരുടെ ഒത്താശയോടെ 2021-ൽ വധിക്കാൻ ശ്രമിച്ചതിനും കോട്ടയം ക്രൈംബ്രാഞ്ച് case No: 5 എന്നതിൽ കേസ് എടുത്തിട്ടുള്ളതാണ്, ഇതു സംബന്ധിച്ച് കേരള മുഖ്യമന്ത്രി, സംസ്ഥാനDGP, ഹോം സിക്രട്ടറി എന്നിവർക്കും പരാതി നൽകിയിട്ടുള്ളതാണ്,, ലോകത്തിലെ മയക്കുമരുന്ന് മാഫിയകളുടെ തലസ്ഥാന നഗരങ്ങളിലൊന്ന് എന്ന് കുപ്രസിദ്ധിയാർജിച്ച "മൗറിഷ്യസ് " എന്ന രാജ്യത്ത് നിന്ന് കള്ളപ്പണം കൊണ്ട് വന്നു എന്ന് കേരള പോലീസിന് അറിയാമായിരുന്നിട്ടും കേരളത്തിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം യൂണിറ്റിൽ ചെന്ന് മി: ശരവണൻ എന്ന മാനേജരുടെ കരുതി കൂട്ടിയുള്ള കൃത്രിമങ്ങളും തിരിമറികളും, രേഖകളിൽ ഉൾപ്പെടെ നടത്തിയിട്ടും ഇത് ഗൗരവതരവും രാജ്യദ്രോഹവുമായ കുറ്റകൃത്യമെന്ന് അറിയാമായിരുന്നിട്ടും ഈ കേസ് CBlയെ അറിയിക്കാതെ പൊതു ഖജനാവിലെ നികുതിപ്പണം ഉപയോഗിച്ച് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയുണ്ടായത് രാഷ്ട്രീയ പാർട്ടിയുടെ സഹായത്തോടു കൂടി തന്നെയാണ് ഈ കേസിൽ 5836/2021 ആയി കിംസ് ഹെൽത്ത് ചെയർമാൻ 259l/2022 മുൻകൂർ ജാമ്യത്തിനായ് അപേക്ഷിച്ചിട്ടും നാളിതുവരെ ജാമ്യം ലഭിച്ചിട്ടുമില്ല,, ഈ നാട്ടിൽ ഒരില അനങ്ങിയാൽ അത് അനങ്ങുന്നതിന് മുൻപ് അത് കണ്ട് പിടിക്കാൻ, സംസ്ഥാന സർക്കാരിന് നിരവധി രഹസ്യാന്വേഷണ വിഭാഗങ്ങളുണ്ട്. സാങ്കേതിക സൗകര്യങ്ങളുണ്ട് സംവിധാനങ്ങളുണ്ട്, SB, SSB, CBCID അങ്ങനെ ആലങ്കാരികമായി നിരവധി ഏജൻസികൾ, ഇൻഫോർമർ, പാർട്ടി സംവിധാനങ്ങൾ അങ്ങനെ നിരവധി എന്നാൽ ഇവരൊന്നും അറിയാതെയോ, അറിയിക്കാതെയോ അല്ല ഇത്തരം ഒരു കുറ്റവാളികളുടെഔദാര്യം വാങ്ങാൻ കേരള പോലീസ് തല കുനിച്ച് നില്ക്കുന്നത് കേരളം ഭരിക്കുന്നവരും കേന്ദ്രം ഭരിക്കുന്നവരും, ഇനിയും എന്നെങ്കിലും ഭരണം കിട്ടുമെന്ന് പ്രതീക്ഷിച്ച് തെക്ക് വടക്കു നടക്കുന്നവരും സൗജന്യവും പണവും കിട്ടുന്നവരുടെ എന്തും നക്കി കൊടുക്കാൻ തയ്യാറായി നില്ക്കയാണ്, അതിന് ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന കേരള പോലീസിനെ കള്ളനും കള്ളന് കഞി വച്ചവരുടെയും ഭ്രഷ്ടം താങ്ങാൻ വിടരുത് അവർക്കാർക്കും രാജ്യദ്രോഹികളുടെ സൗജന്യം ആവശ്യമില്ല, നല്ല നിലയിൽ അഭിമാനത്തോടെ സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയുടെ സേവനം തന്നെ അവർ അഭിമാനത്തോടെ സ്വീകരിക്കും, അവർക്കാക്കും കാക്കിപ്പടയുടെ കരുതലായി നില്കുമെന്ന് പറയുന്ന രാജ്യദ്രോഹികളുടെയും കള്ളപ്പണക്കാരുടെ ഔദാര്യം ആവശ്യമില്ല,അയ്മനം പഞ്ചായത്ത് നിയമപ്രകാരം കെട്ടിട നമ്പർ പോലും നൽകാത്ത ഈ സമുച്ചയത്തിൽ കോട്ടയം ജില്ലയിലെ പോലീസ് കാർക്ക്, കാക്കി പടയുടെ കരുതലിനായെന്ന തന്ത്രങ്ങൾ പയറ്റുന്നതിൻ്റെ ഭാഗമായി മിഷൻ ഇൻവെസ്റ്റിഗേഷൻ എന്ന പേരിൽ പ്രത്യേക സൗജന്യ ചെക്കപ്പ് നടത്തി കൊടുക്കൽ ട്രാപ്പിൽ പോലീസ് പെട്ടതാണോ പെടുത്തിയതാണോ എന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ് ഇതിൻ്റെ കോമഡി എന്തെന്നാൽ ഈ പരിപാടി ഉത്ഘാടനം ചെയ്യുന്നത് ഐ പി എസ് ,റാങ്കിലുള്ള ശ്രീ കാർത്തിക്ക് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം ഈ തട്ടിപ്പുകാർകാഴ്ചവച്ച പരിപാടികൾ ഒന്നും കാണാതെയോ അറിയാതെയോ അല്ലെന്ന് എല്ലാവർക്കുമറിയാം പക്ഷെ ഇങ്ങനെയുള്ള ചിലരുടെ കുത്സിത താത്പര്യങ്ങൾക്ക് നട്ടെല്ലുള്ള കേരള പോലീസുകാരെ എന്തിന് ഭാഗവാക്കാക്കണം എന്നാണ് വ്യക്തിത്വം ചോർന്നു പോകാത്ത പോലീസുകാർ ചോദിക്കുന്നത്.
Comments (0)