ഒറ്റ പ്രസവത്തില്‍ രണ്ട് വ്യത്യസ്ത പിതാക്കന്മാരുടെ കുട്ടികള്‍ക്ക് ജന്മം നല്‍കിയ 19കാരിയായ യുവതി

ഒറ്റ പ്രസവത്തില്‍ രണ്ട് വ്യത്യസ്ത പിതാക്കന്മാരുടെ കുട്ടികള്‍ക്ക് ജന്മം നല്‍കിയ 19കാരിയായ യുവതി

്ബ്രസില്‍ : ഒറ്റ പ്രസവത്തില്‍ രണ്ട് വ്യത്യസ്ത പിതാക്കന്മാരുടെ കുട്ടികള്‍ക്ക് ജന്മം നല്‍കിയ 19കാരിയായ യുവതിയെ കുറിച്ചാണ് വൈദ്യശാസ്ത്ര ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ബ്രസീലിലെ ഗോയാസിലെ മിനേറിയോസ് സ്വദേശിയായ യുവതിയിലാണ് 'ഒരു ദശലക്ഷത്തില്‍ ഒരാള്‍' എന്ന് വിളിക്കപ്പെടുന്ന അപൂര്‍വ ഗര്‍ഭധാരണം സംഭവിച്ചത്. ഒരേ ദിവസം രണ്ട് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി ഒമ്പത് മാസത്തിന് ശേഷം ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇരട്ടക്കുട്ടികളുടെ പിതാവ് ആരെന്ന കാര്യത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പിതൃത്വ പരിശോധന നടത്തിയതോടെയാണ് വിചിത്ര സംഭവം പുറത്തറിയുന്നത്. രണ്ട് വ്യത്യസ്ത പുരുഷന്മാരാല്‍ ഗര്‍ഭം ധരിച്ചിട്ടും കുഞ്ഞുങ്ങള്‍ തമ്മില്‍ വളരെ സാമ്യമുണ്ടെന്ന് യുവതി പറഞ്ഞു. താന്‍ പിതാവാണെന്ന് കരുതുന്ന ആളുടെ ഡി.എന്‍.എ പരിശോധനയില്‍ ഒരു കുഞ്ഞിന് മാത്രം പോസിറ്റീവ് വന്നപ്പോള്‍ സ്തംഭിച്ചുപോയെന്നും അമ്മ പറഞ്ഞു. 'ഈ പ്രതിഭാസം വളരെ അപൂര്‍വമാണെങ്കിലും, അത് പൂര്‍ണ്ണമായും അസാധ്യമല്ല. ശാസ്ത്രീയമായി ഇതിനെ ഹെറ്ററോപാരന്റല്‍ സൂപ്പര്‍ഫികണ്ടേഷന്‍ എന്ന് വിളിക്കുന്നു. അമ്മയില്‍ ഒരേസമയം ഉണ്ടായ രണ്ട് അണ്ഡങ്ങളില്‍ വ്യത്യസ്ത പുരുഷന്മാരുടെ ബീജങ്ങള്‍ ചേരുമ്‌ബോള്‍ ഇത് സംഭവിക്കാം. കുഞ്ഞുങ്ങള്‍ അമ്മയുടെ ഡി.എന്‍.എ പങ്കിടുന്നു. പക്ഷേ കുഞ്ഞുങ്ങള്‍ വ്യത്യസ്ത പ്ലാസന്റകളിലാണ് വളരുന്നത്-യുവതിയുടെ ഡോക്ടറായ ടുലിയോ ജോര്‍ജ് ഫ്രാങ്കോ പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ ഗ്ലോബോയോട് പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകത്തില്‍ ആകെ 20 ഹെറ്ററോപാരന്റല്‍ സൂപ്പര്‍ഫികണ്ടേഷന്‍ കേസുകള്‍ മാത്രമേയുള്ളൂ. 'കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ 16 മാസം പ്രായമായി. ഒരു പിതാവാണ് രണ്ട് പേരെയും പരിപാലിക്കുന്നത്. കുട്ടികളെ നല്ലരീതിയില്‍ പരിപാലിക്കുന്നതോടൊപ്പം എന്നെ വളരെയധികം സഹായിക്കുന്നു. ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നു- അമ്മ പറഞ്ഞു. ഇരട്ടക്കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഒരു പിതാവിന്റെ പേര് മാത്രമേ ചേര്‍ക്കൂ എന്നാണ് അറിയുന്നത്.