പാലാരിവട്ടത്തിന് പിന്നാലെ പാപ്പിനിശ്ശേരി; റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തില്‍ പാകപ്പിഴയെന്ന് വിജിലന്‍സ്

പാലാരിവട്ടത്തിന് പിന്നാലെ പാപ്പിനിശ്ശേരി; റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തില്‍ പാകപ്പിഴയെന്ന് വിജിലന്‍സ്

കണ്ണൂര്‍: പാലാരിവട്ടം പാലത്തിന് പിന്നാലെ കണ്ണൂര്‍ പാപ്പിനിശേരി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണവും വിവാദത്തിലേക്ക്. പാലത്തിന്റെ നിര്‍മ്മാണത്തില്‍ പാകപിഴ ഉണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.

കണ്ണൂര്‍ വിജിലന്‍സ് യൂനിറ്റ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃതത്തിലാണ് പാപ്പിനിശ്ശേരി പാലത്തില്‍ പരിശോധന നടത്തിയത്. വിജിലന്‍സിന്റെയും പൊതുമാരാമത്തിന്റെയും എഞ്ചിനിയറിങ്ങ് വിഭാഗവും കണ്ണൂര്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്നുള്ള വിദഗ്ധരും പരിശോധനയില്‍ പങ്കെടുത്തു. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലെ നിര്‍മ്മാണത്തിലെ അപാകതയെ സംബന്ധിച്ച്‌ വ്യക്തമായ ചിത്രം ലഭ്യമാകു എന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.

നിര്‍മ്മിച്ച ആര്‍ ഡി എസ് പ്രൊജക്റ്റ്‌ സ് തന്നെയാണ് പാപ്പിനിശ്ശേരി പാലവും നിര്‍മ്മിച്ചത്. വി കെ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിര്‍മ്മാണം ആരംഭിച്ച പാലം 2018 നവംബറില്‍ മന്ത്രി ജി സുധാകരന്‍ ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ എക്സ്പാന്‍ഷന്‍ ജോയിന്റിലെ കോണ്‍ക്രീറ്റ് സീലിംഗ് അടര്‍ന്നു.

പാലത്തിന്‍റെ സ്ലാബുകള്‍ കൂട്ടിയോജിപ്പിക്കുന്ന എക്സ്പാന്‍ഷന്‍ ജോയിന്റുകളിലാണ് വിള്ളല്‍ ഉണ്ടായത്. ജോയിന്റുകളില്‍ കമ്ബികള്‍ പുറത്തുവന്ന സ്ഥലം സിമന്‍റ് ഇട്ട് അടച്ചിരുന്നു. പാലാരിവട്ടം പാലം കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയതോടെയാണ് വിജിലന്‍സ് പാപ്പിനിശ്ശേരിയില്‍ സ്വന്തംനിലയ്ക്ക് വിവരശേഖരണം തുടങ്ങിയത്. കഴിഞ്ഞ മാസമാണ് പരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്.

ലോക ബാങ്കിന്‍റെ സഹായത്തോടുകൂടി കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പാപ്പിനിശ്ശേരി മുതല്‍ പിലാത്തറ വരെ 21 കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചതിന്റെ ഭാഗമായാണ് പാലം പണിതത്. 22 കോടി രൂപ ചിലവഴിച്ചു.


പാപ്പിനിശ്ശേര ക്ക് പുറമേ പഴയങ്ങാടി താവത്തും പാലം നിര്‍മ്മിച്ചിരുന്നു. താവത്തും പാലത്തിന്‍റെ എക്സ്പാന്‍ഷന്‍ ജോയിന്റുകളില്‍ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ഇത് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്.