HRDS ൻ്റെ നിയമ പോരാട്ടം, മന്ത്രിസഭയുടെ കാലിടറുമോ? പ്രതികാര ദാഹിയായി, അജി കൃഷ്ണൻ,

HRDS ൻ്റെ നിയമ പോരാട്ടം, മന്ത്രിസഭയുടെ കാലിടറുമോ? പ്രതികാര ദാഹിയായി, അജി കൃഷ്ണൻ,
HRDS ൻ്റെ നിയമ പോരാട്ടം, മന്ത്രിസഭയുടെ കാലിടറുമോ? പ്രതികാര ദാഹിയായി, അജി കൃഷ്ണൻ,
HRDS ൻ്റെ നിയമ പോരാട്ടം, മന്ത്രിസഭയുടെ കാലിടറുമോ? പ്രതികാര ദാഹിയായി, അജി കൃഷ്ണൻ,
HRDS ൻ്റെ നിയമ പോരാട്ടം, മന്ത്രിസഭയുടെ കാലിടറുമോ? പ്രതികാര ദാഹിയായി, അജി കൃഷ്ണൻ,
ലൈഫ് മിഷൻ കോഴ കേസ്സിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർIAS ന്റെ അറസ്റ്റിൽ വരെ എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശക്തമായ നടപടിയിലേക്ക് വഴിവെച്ചത് HRDS ന്റെ നിയമ പോരാട്ടങ്ങളുടെ ഫലമായിട്ടു കൂടിയാണ്. കോടികളുടെ കമ്മീഷൻ ഇടപാട് ആരോപിക്കപ്പെടുന്ന ലൈഫ് മിഷൻ കേസിലെ വിജിലൻസ് അന്വേഷണം നിലച്ചിട്ട് മാസങ്ങളായി.തുടക്കത്തിൽ കേരള സർക്കാർ വിജിലൻസ് അന്വേഷണം നടത്തി അട്ടിമറിച്ച കേസ് ആണ് ഇപ്പോൾ ഈ.ഡി യിലൂടെ സജീവമായത്.സ്വർണ്ണ കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അന്വേഷണ ഏജൻസികൾക്ക് ശക്തമായ തെളിവുകളും മൊഴികളും നൽകിയിട്ടും കേസ് ശരിയായ ദിശയിൽ അന്വേഷണം നടക്കാത്ത സാഹചര്യമാണ് നിലനിന്നിരുന്നത്. അന്വേഷണ ഏജൻസികൾ അനാസ്ഥ വെടിഞ്ഞ് സ്വപ്ന സുരേഷിന്റെ മൊഴിയിലും പുസ്തകത്തിലും പറയുന്ന മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പങ്ക് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം ശക്തമാക്കണമെന്ന് എച്ച്.ആർ.ഡി.എസ് സെക്രട്ടറി ശ്രീ അജീ കൃഷ്ണൻ , പൊതുപ്രവർത്തകൻ ശ്രീ കെ എം ഷാജഹാൻ എന്നിവർ ചേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ , കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇ. ഡി ,കസ്റ്റംസ് ഡയറക്ടർമാർ എന്നിവർക്ക് നേരിട്ട് നിവേദനങ്ങൾ നൽകിയിരുന്നു.കൂടാതെ ഈയിടെ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേസ് കൊടുക്കുകയും പ്രസ്തുത കേസ് ബഹുമാനപ്പെട്ട ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബെഞ്ചിൽ പരിഗണിച്ചു കൊണ്ടിരിക്കുകയും ആണ് .ഇതിന്റെയെല്ലാം പരിണിതഫലമാണ് ഏറെക്കാലമായി നിർജീവമായിരുന്ന അന്വേഷണം ഈ .ഡി ശക്തമാക്കിയത് . റെഡ് ക്രസന്റ്മായി ചേർന്നു വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന 20 കോടിയുടെ ഫ്ലാറ്റിന് കോടികൾ കമ്മീഷൻ ആയി നൽകിയെന്നതാണ് ലൈഫ് മിഷൻ കള്ളപ്പണ കേസ്.കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന് വരുന്നത് തടയാൻ , തിരക്കിട്ടായിരുന്നു സംസ്ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണം. സിബിഐ എത്തും മുൻപേ വിജിലൻസ് സുപ്രധാനമായ ഫയലുകൾ എല്ലാം കൈക്കലാക്കിയിരുന്നു..എന്നിട്ടും സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു.എം ശിവശങ്കർ ഉൾപ്പെടെ എട്ടുപേരെ പ്രതികളാക്കി എഫ്ഐആർ നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവരം തേടാൻ ആയില്ല .ശിവശങ്കറിനെ അഞ്ചാംപ്രതി ആക്കിയാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.സ്വപ്ന സുരേഷ് ആറാം പ്രതിയും പി.എസ് സരിത്ത് ഏഴാം പ്രതിയും ആണ് .യൂണിടാക്ക് കമ്പനിയും ഉടമ സന്തോഷ് ഈപ്പനും യൂണിടാക്കിന്റെ സഹസ്ഥാപനമായ സെയിൻ വെഞ്ചേഴ്സും ആണ് പ്രതി പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്.ലൈഫ് മിഷനുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന യോഗങ്ങൾ നടത്തിയത് മുഖ്യമന്ത്രിയും അന്നത്തെ മന്ത്രി എ.സി മൊയ്തീനും അന്നത്തെ ചീഫ് സെക്രട്ടറിയുമാണ്.യൂണിടാക്കിനെ നിയമപരമല്ലാതെ അംഗീകരിച്ചത് ഈ യോഗങ്ങളിലാണ്.വിജിലൻസ് അന്വേഷണത്തിലും ശിവശങ്കരന്‍റെ പങ്ക് കണ്ടെത്തിയിരുന്നു.കൂടുതൽ അന്വേഷണം രാഷ്ട്രീയ നേതൃത്വത്തിലേക്കും ഐഎഎസ് ഉദ്യോഗസ്ഥരിലേക്കും ആണ് എത്തേണ്ടിയിരുന്നത്. "മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാമെന്നുള്ള നിങ്ങളുടെ പൂതി മനസ്സിൽ വെച്ചാൽ മതി,ഇതു പ്രത്യേക മനോനിലയാണ് "എന്നു മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പരസ്യമായി പറഞ്ഞതോടെ വിജിലൻസ് ഫയൽ ചുരുട്ടി . റെഡ് ക്രസന്റ് ഫണ്ട് ഉപയോഗിച്ച് ലൈഫ് മിഷൻ പദ്ധതി കേരള ഗവൺമെൻറ് വഴി നടപ്പിലാക്കണമെന്നായിരുന്നു യുഎഇ സർക്കാരിന്റെ ആഗ്രഹം.എന്നാൽ ശിവശങ്കർ ഇടപെട്ട് "അതുവേണ്ട അതിന് കൂടുതൽ സമയമെടുക്കും അതുകൊണ്ട് യുഎഇ കോൺസുലേറ്റ് വഴി നടപ്പിലാക്കുന്ന കാര്യം ഞാൻ മുഖ്യമന്ത്രിയെ കൊണ്ട് അനുവദിപ്പിച്ചു തരാം " എന്ന് പറയുകയും മുഖ്യമന്ത്രി വഴി പദ്ധതി യുഎഇ കോൺസുലേറ്റ് മുഖേന നടപ്പിലാക്കുന്ന തീരുമാനം എടുപ്പിച്ചു തന്നു എന്നുമാണ് സ്വപ്ന സുരേഷ് അന്വേഷണ ഏജൻസിക്ക് നൽകിയ മൊഴി.പിന്നീട് ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം യുഎഇ കോൺസുലേറ്റ് നടത്തിയാൽ പോരാ യൂണിടാക്ക് നടത്തണമെന്ന് ശിവശങ്കർ പറയുകയും അതിനുള്ള അനുമതിയും മുഖ്യമന്ത്രിയെ കൊണ്ട് തന്നെ ശിവശങ്കർ വാങ്ങിച്ചു കൊടുത്തു എന്നും സ്വപ്ന സുരേഷിന്റെ മൊഴിയുണ്ട്.ശിവശങ്കർ ഈ രണ്ടു തീരുമാനങ്ങളും എടുപ്പിച്ചു കൊടുത്തതിന് ഉള്ള പ്രതിഫലമായി പറ്റിയ കോഴപ്പണമാണ് ലോക്കറിൽ ഉണ്ടായിരുന്നത് എന്നാണ് സ്വപ്നയുടെ മൊഴി.സ്വപ്നയുടെ ഈ മൊഴികൾ കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസിലും കസ്റ്റംസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കൊടുത്തിട്ടുള്ള പരാതിയിലും ഉള്ളതാണ്. കമ്മീഷൻ ഇടപാടിലെ കോഴപ്പണം ആയിരുന്നു ലോക്കറിൽ ഉണ്ടായിരുന്നതെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.ഇതു വ്യക്തമായി തെളിയിക്കുവാനും ഇ. ഡി ക്ക് കഴിഞ്ഞു.സ്വപ്നയുടെ മൊഴികളിൽ ശിവശങ്കറെ കുറിച്ചു മാത്രമല്ല പറഞ്ഞിട്ടുള്ളത്.മുഖ്യമന്ത്രിയെ കൊണ്ടാണ് തീരുമാനങ്ങൾ അംഗീകരിപ്പിച്ചതെന്നതിനാൽ അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങുകയില്ല.ഇന്നലത്തെ പത്രസമ്മേളനത്തിൽ സ്വപ്ന ആവശ്യപ്പെട്ട മറ്റൊരു കാര്യം കൂടി ഉണ്ട് .മുഖ്യമന്ത്രിയുടെ ഓഫീസിലെ വേറൊരു ഉന്നത ഉദ്യോഗസ്ഥൻ സി എം രവീന്ദ്രനെ കൂടി അന്വേഷണസംഘം ചോദ്യം ചെയ്യണമെന്ന് . ലൈഫ് മിഷൻ ഇടപാടിലെ കോടികളുടെ അഴിമതിക്ക് പുറമേ ഇനി സ്വർണക്കള്ളക്കടത്തും ഡോളർ കടത്തും അടക്കമുള്ള കൊള്ളകൾ കൂടി ഉടൻ വെളിച്ചത്തുവരുമെന്ന് നമുക്ക് തീർച്ചയായും പ്രതീക്ഷിക്കാം. സ്വപ്ന സുരേഷ് എന്ന വനിതയെ തങ്ങളുടെ അഴിമതി സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് ഉന്നതരായ രാഷ്ട്രീയ, ഐ.എ.എസ് ബുദ്ധി രാക്ഷസന്മാർ തന്ത്രപരമായി ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ തള്ളിപ്പറയുകയും മുഴുവൻ കുറ്റകൃത്യങ്ങളും അവരുടെ മേൽ അടിച്ചേൽപ്പിക്കുവാനുമാണ് ശ്രമിച്ചത്.സ്വപ്നക്ക് വിദ്യാഭ്യാസം കുറവാണെങ്കിലും പ്രൊഫഷണൽ , ഭാഷാ , ഡിപ്ലോമാറ്റിക് പ്രാവീണ്യവും മികച്ചതായിരുന്നു.അങ്ങനെയാണ് യുഎഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായും കേരള ഗവൺമെന്റിന്റെ ഐ.ടി സ്പേസ് പാർക്കിലും സ്വപ്ന ഉന്നത പദവികൾ വഹിച്ചത്.സ്വർണ്ണ കള്ളക്കടത്ത് കേസിൽ ശിവശങ്കറോടൊപ്പം പ്രതിയാക്കപ്പെട്ട സ്വപ്ന ഒന്നര വർഷത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയപ്പോൾ എല്ലാ കുറ്റ ക്രത്യങ്ങളും ചെയ്യാൻ പ്രേരിപ്പിച്ച ശിവശങ്കർ തന്നെ സ്വപ്നയെ തള്ളിപ്പറഞ്ഞ് ഒരു പുസ്തകം തന്നെ പുറത്തിറക്കി. ഇത് അവരെ പാടേ തളർത്തിക്കളഞ്ഞു.ഭരണ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ ജോലിയിൽ തിരികെ പ്രവേശിച്ചു.കൂട്ടുപ്രതിയായ സ്വപ്നയെ സംരക്ഷിക്കാൻ ആരും തയ്യാറായില്ല.തുടർന്ന് രണ്ടു മക്കൾ കൂടിയുള്ള സ്വപ്നയുടെ ജീവിതം വഴിമുട്ടി.തന്റെ ദയനീയ അവസ്ഥയും ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞു.ഈ സാഹചര്യത്തിലാണ് എച്ച് ആർ ഡി എസ് എന്ന NGO യിൽ വുമൺ എംപവർമെൻറ് /സിഎസ്ആർ ഡയറക്ടറായി സ്വപ്ന ജോലിയിൽ പ്രവേശിച്ചത്. അന്ന് HRDS സ്വപ്ന സുരേഷിന് ജോലി നൽകി സംരക്ഷിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇരുട്ടിന്റെ ശക്തികൾ തികച്ചും നിസ്സഹായയായ സ്വപ്നയെ അപായപ്പെടുത്തുമായിരുന്നു. അങ്ങിനെ വലിയൊരു അഴിമതി ചാരംമൂടി പോകുമായിരുന്നു. സ്വപ്നക്ക് ജോലി കൊടുത്തതിന്റെ പേരിൽ കുപിതരായ സംസ്ഥാന സർക്കാർ എച്ച്.ആർ.ഡി.എസിനെതിരെയുള്ള വേട്ടയാടൽ ആരംഭിച്ചു. 28 വർഷമായി ഇന്ത്യയിലാകെ ആദിവാസികൾ അടക്കമുള്ള ദരിദ്ര ജനവിഭാഗങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കുന്ന അംഗീകൃത സന്നദ്ധ സംഘടനയാണ് HRDS.ഭവനരഹിതരായവർക്ക് സൗജന്യമായി ഒരു കോടി വീടുകൾ നിർമ്മിക്കുന്ന പദ്ധതിയെ വരെ തുരങ്കം വയ്ക്കാൻ സർക്കാർ ശ്രമിച്ചു.സർക്കാരിന് യാതൊരു സാമ്പത്തികബാധ്യതയും ഇല്ലാത്ത പദ്ധതിയാണിത്.കൂടാതെ സംഘടനയുടെ ആത്മീയ അധ്യക്ഷൻ സ്വാമി ആത്മ നമ്പിക്കും,സ്ഥാപക സെക്രട്ടറി ശ്രീ അജി കൃഷ്ണനുമെതിരെ കള്ള കേസുകൾ എടുത്ത് പീഡിപ്പിച്ചു. അജി കൃഷ്ണനെ ഒരു ദിവസം ജയിലിൽ അടച്ചു .സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഭരണകൂട ഭീകരത അഴിച്ചുവിട്ടു.പോലീസിന്റെ വിജിലൻസ് ക്രൈംബ്രാഞ്ച് തുടങ്ങിയ വിവിധ വിഭാഗങ്ങൾ എച്ച് ആർ ഡി എസിന്റെ എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഭാരവാഹികളുടെ താമസസ്ഥലങ്ങളിൽ അടക്കം റെയ്ഡ് നടത്തി ജീവനക്കാരെയടക്കം ഭീഷണിപ്പെടുത്തി.തികച്ചും നിയമപരവും സുതാര്യവുമായി പ്രവർത്തിക്കുന്ന സംഘടനയെ ഭയപ്പെടുത്തുവാൻ ഇതുകൊണ്ടൊന്നും കഴിഞ്ഞില്ല.പാലക്കാട് ജില്ലാ കലക്ടറെ കൊണ്ട് എച്ച്ആർഡിഎസിന്റെ സൗജന്യ ഭവന നിർമ്മാണ പദ്ധതി നിർത്തിവയ്ക്കാൻ ഉത്തരവ് പുറപ്പെടുവിപ്പിച്ചു.ഇത്തരം നിയമവിരുദ്ധ നടപടികൾക്കെതിരെ നിയമപരമായി പോരാടുകയാണ് ഞങ്ങൾ .ആർഎസ്എസിന്റെ പോഷക സംഘടനയാണ് എച്ച് ആർ ഡി എസ്എന്നാണ് സർക്കാരിന്റെ ആരോപണം. എച്ച് ആർ ഡി എസ് സ്വപ്നസുരേഷിന് ജോലിയും ശമ്പളവും വീടും കാറുമൊക്കെ കൊടുത്ത് സംരക്ഷിക്കുന്നതിനെ കേരള നിയമസഭയിൽ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചു.തുടർന്ന് ജൂലൈ അഞ്ചിന് സ്വപ്ന സുരേഷിനെ HRDS ലെ ജോലിയിൽ നിന്നും ഒഴിവാക്കേണ്ടി വന്നു.എന്നിട്ടും സർക്കാർ HRDS നെ തുടർന്നും ദ്രോഹിച്ചുകൊണ്ടിരിക്കുന്നു.ഇതുകൊണ്ടൊന്നും എച്ച്ആർഡി എസിനെ തളർത്താൻ കഴിയില്ല.കേരളത്തെ ആകെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്കും ഇരുട്ടിന്റെ ശക്തികൾക്കും എതിരെയുള്ള നിരന്തര പോരാട്ടമാണ് എച്ച് ആർ ഡി എസ് സെക്രട്ടറി ശ്രീ അജീ കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.സാമൂഹ്യപ്രതിബദ്ധതയുള്ള സംഘടന എന്ന നിലയിലാണ് സന്നദ്ധ പ്രവർത്തനത്തോടൊപ്പം തന്നെ അഴിമതി വിരുദ്ധ ,പ്രകൃതി സംരക്ഷണ പോരാട്ടങ്ങളും എച്ച് ആർ ഡി എസ് നിരന്തരം നടത്തിവരുന്നത്.എല്ലാവർക്കും തുല്യത ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നു. ജനാധിപത്യരീതിയിൽ അധികാരത്തിലേറിയ ശേഷം ചിലർ കൊള്ളയും ധൂർത്തും നടത്തി സമ്പത്ത് കുന്നുകൂട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം .ഭരണഘടന ഉറപ്പ് നൽകുന്ന നമ്മുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടാണ് മുഖ്യമന്ത്രി റോഡുകളിലൂടെ പടയോട്ടം നടത്തുന്നത്.ഭരണകൂടത്തിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെയും അഴിമതിക്കും അനീതികൾക്കും എതിരെയും ഉള്ള എച്ച്.ആർ.ഡി.എസിന്റെ പോരാട്ടങ്ങൾക്ക് ഏവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.