ദിശയറിക്കാത്ത ദേശീയപാതയിൽ വിമാനയാത്രക്കാർ വഴി തെറ്റുന്നു.

ദിശയറിക്കാത്ത ദേശീയപാതയിൽ വിമാനയാത്രക്കാർ വഴി തെറ്റുന്നു.
കൊച്ചി: പ്രതിദിനം പതിനായിരക്കണക്കിന് വിമാനയാത്രക്കാർ വന്ന് പോകുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരാനും പുറത്തിറങ്ങി കൊച്ചി നഗരത്തിലേക്കും സുഗമമായി യാത്ര ചെയ്യുന്നതിനായ് വിമാനത്താവള പരിധി മുതൽ ദേശീയ പാതക്കിരുവശവും ദിശാസൂചിക ബോർഡുകൾ സ്ഥാപിക്കാത്തത് യാത്രികരെയും വാഹനങ്ങളെയും ചെറുതായല്ല ബുദ്ധിമുട്ടിക്കുന്നത്, സർക്കാർ സംവിധാനത്തിൽ വരുന്നവർക്കും പോകുന്നവർക്കും അകമ്പടിയായ് പോലീസ് വണ്ടികൾ ഗതിവിഗതികളെ നിയന്ത്രിക്കാനുണ്ടാകും അവർക്ക് ദിശാ ബോർഡുകൾ ആവശ്യമില്ല എന്നാൽ നികുതി ദായകർക്ക് വഴി കാണിക്കാൻ അകമ്പടിക്കാരുണ്ടാവില്ലല്ലോ, അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നവർ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന വ്യത്യസ്ത ദേശക്കാരായിരിക്കാം എന്നാലും സാമാന്യ മര്യാദ അനുസരിച്ച് പ്രാദേശിക ഭാഷ കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും ദിശാ ബോർഡുകൾ വിവിധ ഇടങ്ങളിൽ മതിയായ രീതിയിൽ സ്ഥാപിക്കേണ്ടതാണ്, പ്രധാന പ്രായോജകർ എന്ന നിലയിൽ കൊച്ചി എയർപോർട്ട് അധികൃതർ ഇക്കാര്യത്തിൽ മുൻ കൈ എടുത്ത് കാര്യങ്ങൾ സുഗമമാക്കാൻ തയ്യാറാവണം, ദേശീയപാതയുടെ തെക്ക് ഭാഗം കുറഞ്ഞത് ഇടപ്പള്ളി മുതലും വടക്ക് തൃശൂർ മുതലും, M, C, റോഡിൽ പെരുമ്പാവൂർ മുതലും ദിശാസൂചിക ആധുനിക രീതിയിൽ തന്നെ സ്ഥാപിക്കേണ്ടതാണ് മഴക്കാലമായാൽ ദേശീയ പാത അത്താണി ഭാഗത്ത് കൃത്യമായ മുന്നറിയിപ്പ് സംവിധാനമില്ലാത്തതിനാൽ യാത്രികർ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടു്, ഇതിനായ് വിദേശത്ത് പോയി പഠിക്കേണ്ട ആവശ്യമൊന്നുമില്ല മുംബെയിലും, ദില്ലിയിലും സ്ഥാപിച്ചിരിക്കുന്ന രീതിയിൽ ഇവിടെയും പരീക്ഷിക്കാവുന്നതാണ്, വലിയ പ്രകാശപൂരിതമായ മനോഹരമായ ദിശ സൂചികകളാണ് അവിടെയെല്ലാം സ്ഥാപിച്ചിരിക്കുന്നത്, അതുപോലെ എയർപോർട്ട് മുതൽ ദേശീയ പാത സംയോജിക്കുന്ന അത്താണി വരെ സായുധരായതും സർവ്വ സജ്ജവുമായ പോലീസ് പട്രോളിംഗും അനിവാര്യമാണ്, പ്രദേശത്തെ ക്രമസമാധാന പാലന ചുമതലയുള്ള പോലീസിന് സദാ സമയവും വിശിഷ്ട വ്യക്തികളെ അകമ്പടി സേവിക്കാൻ മാത്രമേ സമയമുള്ളു എന്നതിനാൽ മറ്റ് വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ അസാദ്ധ്യമായിരിക്കുക കൂടിയാണ്.