കൊച്ചി പോർട്ട് ട്രസ്റ്റിനെ കേരളത്തിന് തിരിച്ചു വേണമോ??

കൊച്ചി പോർട്ട് ട്രസ്റ്റിനെ കേരളത്തിന് തിരിച്ചു വേണമോ??
കൊച്ചി പോർട്ട് ട്രസ്റ്റിനെ കേരളത്തിന് തിരിച്ചു വേണമോ??

കൊച്ചി: കേരളത്തിൻ്റെ അഭിമാനമായിരുന്ന കൊച്ചി പോർട്ട് ട്രസ്റ്റ് അതിൻ്റെ പ്രതാപകാലത്തിൻ്റെ വിജയകഥകൾ അയവിറക്കി പോയ കാല വിസ്മൃതികളിൽ നിന്ന് കൊണ്ട് നഷ്ടപാതയിലൂടെ സഞ്ചരിക്കുമ്പോൾ വീണ്ടുമൊരു സുവർണ കാലത്തേക്ക് തിരിച്ചെത്താൻ നിരവധി മാർഗങളുണ്ടായിട്ടും പോർട്ടധികൃതരും സർക്കാരുകളും അതെല്ലാം കണ്ടില്ലെന്നും, വേണ്ടെന്നും കരുതി കായൽ തിരകൾക്കൊപ്പംഒഴുകുന്നത്, ആർക്ക് വേണ്ടിയാണെന്ന് പൊതുസമൂഹത്തോടൊപ്പം അവിടുത്തെ ജീവനക്കാരും ചോദിക്കുന്നു. പോർട്ടിൻ്റെ പ്രധാന വരുമാന സ്രോതസ്സായിരുന്ന കയറ്റിറക്ക് ജോലികൾ ഏതാണ്ട് പൂർണമായ് തൊട്ടടുത്ത സ്വകാര്യ പോർട്ടിലെക്ക് മാറിക്കഴിഞ്ഞു, രാജ്യസുരക്ഷയുടെ കാര്യത്തിൽ പൂർണമായും സംരക്ഷണം ഉറപ്പാക്കി ആയിരുന്നു കൊച്ചി പോർട്ടിലെ കാർഗോ ഇടപാടുകളെങ്കിൽ തൊട്ടടുത്ത സ്വകാര്യ പോർട്ടിൽ എന്തു സുരക്ഷിതത്വം എന്ന് ചോദിച്ചാൽ എല്ലാം ദൈവത്തിൻ്റെ കയ്യിൽ എന്ന് മാത്രമേ ഉത്തരമുള്ളൂ., ആഭ്യന്തരവും, അന്താരാഷ്ട്രവുമായ അവിടുത്തെ കാർഗോ ഇടപാടുകൾ ഒരേ സ്ഥലത്ത് നടക്കുന്നു തികച്ചും കയറ്റിറക്കുയന്ത്രങ്ങളുടെ അകലം മാത്രമേ അവിടുള്ളു. അവിടെ നടക്കുന്ന, നടത്തപ്പെടുന്ന ക്രമവിരുദ്ധ, രാജ്യ വിരുദ്ധ പ്രവൃത്തികൾ നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ ഉളളവർ,, കസ്റ്റംസ് ക്ലിയറൻസ് നടത്തുന്നത്. കാതങ്ങൾ ദൂരെയുള്ള വില്ലിംഗ്ടൺ ഐലൻ്റിലാണ്, ഇതിൽ നിന്ന് മനസിലാക്കേണ്ടത് DP വേൾഡ് എന്ന സ്വകാര്യ പോർട്ടും കേരള സർക്കാരും തമ്മിലുള്ള വ്യാവസായിക ഉടമ്പടികളും മോണിറ്ററിംങ് സംവിധാനവും സുതാര്യമല്ല എന്നത് വസ്തുതയാണ്, മറ്റൊരു കാര്യം ശതകോടികൾ വിലയുള്ള പോർട്ട് ട്രസ്റ്റ് വക ഭൂമികൾ ദൈനം ദിനം അന്യാധീനപ്പെട്ടു പോകുന്നു., ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ, മുളവുകാട്, വല്ലാർപാടം എന്നിവിടങ്ങളിലെ ഭൂമികൾ സ്വകാര്യ വ്യക്തികളും കടലാസ് സംഘടനകളും ,കടലാസ് കമ്പനികളും, മതസ്ഥാപനങ്ങളും, വ്യാവസായികളും, റിസോർട്ട് മാഫിയകളും കയ്യടക്കി കൊണ്ടിരിക്കുന്നു. കയറിക്കിടക്കാൻ ആറടി ഭൂമി വളഞ്ഞു കൂട്ടിയെടുത്താൽ അവനെ പോലിസിലെ ക്രിമിനലുകളെ കൊണ്ട് ചവിട്ടി കൊല്ലാനും അങ്ങനെ കൊല്ലുന്നവരെ സംരക്ഷിച്ച് നിർത്താന്നും ഇവിടെ നിയമവും സംവിധാനങ്ങളും ഉണ്ട്, പക്ഷെ കോടി ക്കണക്കിന് രൂപ വിലവരുന്ന പോർട്ടിൻ്റെ ഭൂമി കയ്യടക്കിയവർക്കെതിരെ യാതൊന്നു നടപടിയുമില്ല നിലവിൽ ഉപയോഗത്തിന്നായ് കൊടുത്തിരിക്കുന്ന ഭൂമികൾ റീസർവ്വേ ചെയ്ത് പുതിയ റേറ്റിംഗ് നൽകി ലീസിംഗ് ഉടമ്പടി ചെയ്ത് നൽകിയാൽ പോലും പോർട്ട് ട്രസ്റ്റിന് ഭൂതകാലത്തിലേക്ക് തിരിച്ചു വരാൻ ബദ്ധപ്പെടേണ്ടി വരില്ല, അതിനായ് ആർജവുള്ള ഭരണാധികാരികൾ വേണം, അല്ലാതെ നഷ്ടത്തിലാണെന്ന് പറഞ്ഞ് തൂക്കി ആക്രി വിലക്ക് നൽകാനും, അയ്യോ കേന്ദ്രം സ്വകാര്യ മേഖലക്ക് വിൽക്കുന്നേ എന്ന് പറഞ്ഞ് അലറി വിളിക്കാനും നടന്നാലൊന്നും പഴയ പോർട്ടിനെ നമുക്ക് തിരിച്ച് കിട്ടുകയില്ല, അത് കേരള സർക്കാരും കേന്ദ്ര സർക്കാരും ഒത്ത് ചേർന്ന് കൃത്യമായ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നടപ്പാക്കണം,